സ്ട്രോക്ക് ബാധിച്ച് കിടപ്പിലായ പിതാവിനെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുൽ നാസർ മദനി സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു . സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാൻ മുഖേനയാണ് ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി കോടതിയിൽ ഹർജി സമർപ്പിക്കുന്നത്.
2014-ൽ മദനിയുടെ ആരോഗ്യ പശ്ചാത്തലം കണക്കിലെടുത്ത് സുപ്രീം കോടതി ഇയാൾക്ക് പ്രത്യേക നിയമവ്യവസ്ഥയിൽ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ വ്യവസ്ഥയിൽ ബെംഗളൂർ വിട്ടു പോകരുതെന്ന് ജാമ്യ വ്യവസ്ഥയിൽ കർശന നിർദ്ദേശമുണ്ട്
കോയമ്പത്തൂർ സ്ഫോടനക്കേസിൽ 2007 വരെയുള്ള ഒൻപത് വർഷം തടവിലായിരുന്ന മദനി പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയായിരുന്നു. തുടർന്ന് 2008ലെ ബെംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് 2010 ഓഗസ്റ്റിൽ ബെംഗളൂരു പോലീസിന്റെ പിടിയിലാവുകയുമായിരുന്നു.
Comments