എറണാകുളം : ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ പ്രതികരിച്ച് സംവിധായകൻ രാമസിംഹൻ . ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരിക്കുന്നതിനെ അനുകൂലിച്ചാണ് സംവിധായകൻ രംഗത്തെത്തിയിരിക്കുന്നത്.”ഒരുമിച്ചിരുന്നാൽ, ഒരേ വസ്ത്രം ധരിച്ചാൽ ഗർഭം ധരിക്കുമോ? നാം ഒരുമിച്ചായിരുന്നില്ലേ , ഒരേ യുണിഫോമിൽ നിന്റെ തലയിൽ ഒരു തട്ടവും, അവളുടെ നെറ്റിയിൽ ചന്ദനക്കുറിയും ഉണ്ടായിരുന്നു.” എന്ന് ആരംഭിക്കുന്ന കുറിപ്പ് ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പങ്കുവെച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം
ഒരുമിച്ചിരുന്നാൽ, ഒരേ വസ്ത്രം ധരിച്ചാൽ ഗർഭം ധരിക്കുമോ? നാം ഒരുമിച്ചായിരുന്നില്ലേ , ഒരേ യുണിഫോമിൽ
നിന്റെ തലയിൽ ഒരു തട്ടവും, അവളുടെ നെറ്റിയിൽ ചന്ദനക്കുറിയും ഉണ്ടായിരുന്നു…അവന്റെ നെഞ്ചിൽ ഒരു വെന്തിങ്ങയും..
അത്രേയുള്ളൂ…
അവിടെ കറുത്ത മുഖം മൂടിയോ
മറയോ ഉണ്ടായിരുന്നില്ല…
എന്നിട്ടും ആരും ഗർഭം ധരിച്ചില്ല..
നമ്മൾ ഒരുമിച്ചൊരു ബഞ്ചിൽ ഇരുന്നല്ലേ സംശയം തീർത്തത്, റെക്കോർഡുകൾ വരച്ചത്, ഒരുമിച്ചൊരു ബഞ്ചിൽ ഇരുന്നല്ലേ കാന്റീനിലെ ഉള്ളി വടയും ചായയും കഴിച്ചത്..
നീ ഗർഭിണിയായില്ലല്ലോ ഭാഗ്യം…
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ നമ്മൾ ഒരുമിച്ചല്ലേ കണ്ടത്…
നമ്മൾ ഒരുമിച്ചല്ലേ നാടകം കളിച്ചത്, എന്റെ നെഞ്ചിനോടോട്ടിയല്ലേ നീ അഭിനയിച്ചത്?
എന്നിട്ടും നീ ഗർഭം ധരിച്ചില്ല…
എന്തുകൊണ്ടെന്നറിയാമോ?
നാം നമ്മളായിരുന്നു.
നല്ല രക്ഷിതാക്കൾ നല്ലത് പഠിപ്പിച്ചു വിട്ട നമ്മൾ..
നമ്മുടെ കുഞ്ഞുങ്ങൾ…
മറയ്‌ക്കപ്പുറത്തും ഇപ്പുറത്തുമിരിക്കട്ടെ,
കറുപ്പിൽ മുങ്ങിയിരിക്കട്ടെ,
ഒന്ന് തൊട്ടാൽ…
ഒരുമിച്ചൊന്നിരുന്നാൽ..
എന്റെ പടച്ചോനെ..
എല്ലാം തീർന്നു..
എന്റെ മതം…… തീർന്നു….
അതേസമയം ജെൻഡർ ന്യൂട്രാലിറ്റി പാഠ്യപദ്ധതി സമീപന രേഖയുടെ കരടിൽ നിന്ന് ആൺകുട്ടികളേയും പെൺകുട്ടികളേയും ഇടകലർത്തി ഇരുത്തണമെന്ന നിർദ്ദേശം ഇന്നലെയാണ് സർക്കാർ് ഒഴിവാക്കിയത്. ലിംഗ സമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന തലക്കെട്ട് ഒഴിവാക്കി, ലിംഗ നീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന നിലയിലേക്ക് ഇതിനെ മാറ്റുകയും ചെയ്തിരുന്നു.
Comments