ദുബൈ : ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തിഏഴാം സീസൺ ഒക്ടോബർ 25 ന് തുടങ്ങും. കൂടുതൽ വിനോദങ്ങളും വിവിധ പാക്കേജുകളുമായാണ് ഇത്തവണ ഗ്ലോബൽ വില്ലേജ് ഒരുങ്ങുന്നത്.സന്ദർശകർശകർക്കായി ഇത്തവണ കൂടുതൽ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആഗോള ഗ്രാമത്തിൽ വലുപ്പത്തിലും കാഴ്ചകളിലും കൗതുകങ്ങളിലും ഇന്ത്യൻ പവലിയനാണ് മുന്നിൽ.
ദുബായ് ഗ്ലോബൽ വില്ലേജിൽ പ്രവേശിക്കാൻ വെബ്‌സൈറ്റ്, മൊബൈൽ ആപ് വഴി ടിക്കറ്റെടുത്താൽ 10% നിരക്കിളവ് ലഭിക്കും. 18 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. വിവിധ പാക്കേജുകളും കൂടുതൽ പുതുമയാർന്ന വിനോദങ്ങളുമാണ് ഗ്ലോബൽ വില്ലേജിന്റെ 27-ാം സീസണിൽ ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 25 നാണ് ഗ്ലോബൽ വില്ലേജിൽ അടുത്ത സീസൺ ആരംഭിക്കുന്നത്. വാല്യു’ ടിക്കറ്റെടുത്താൽ ഞായർ മുതൽ വ്യാഴം വരെയാണ് പ്രവേശനം. പൊതു അവധി ദിവസങ്ങളിൽ പ്രവേശനമില്ല. ‘എനി ഡേ’ ടിക്കറ്റിൽ പൊതു അവധിയുൾപ്പെടെ എല്ലാ ദിവസവും കയറാം.
ഹാപ്പിനെസ് ഗേറ്റിലൂടെ കാർ പാർക്കിങ്ങുകളിൽ വേഗം എത്താം. വിവിധ മേഖലകളിൽ നിന്നു ബസ് സർവീസുമുണ്ട്. ‘റോഡ് ഓഫ് ഏഷ്യ’ എന്ന പ്രമേയത്തിൽ ഇത്തവണ പ്രത്യേക നടപ്പാതയൊരുക്കും. പവലിയനുകൾ ഇല്ലാത്ത 13 ഏഷ്യൻ രാജ്യങ്ങളുടെ 43 കിയോസ്‌കുകളോടു കൂടിയ ഈ മേഖലയിൽ സന്ദർശകർക്ക് അതത് നാടുകളിലെ യഥാർത്ഥ ഉൽപന്നങ്ങൾ വാങ്ങാനും രുചിക്കൂട്ടുകൾ ആസ്വദിക്കാനുമാകും. ഖത്തറും ഒമാനും കൂടുതൽ പുതുമകളോടെ പവലിയനുകൾ തുറക്കും ശ്രീലങ്ക, ഇന്തൊനീഷ്യ, കംപോഡിയ, മലേഷ്യ, ബ്രൂണയ്, ലാവോസ്, ഹോങ്കോങ്, തായ്വാൻ, വിയറ്റ്‌നാം, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളുടെ കിയോസ്‌കുകളാണ് ‘റോഡ് ഓഫ് ഏഷ്യ’യിൽ ഉണ്ടാകുക.
കൂടുതൽ സാഹസിക വിനോദങ്ങളും പ്രതീക്ഷിക്കാം. അറബ് സാംസ്‌കാരിക തനിമകളും പ്രാദേശിക ഉൽപന്നങ്ങളുമായി അൽ സനാ, ഖലീഫ ഫൗണ്ടേഷനുകളുടെ പവലിയനുകൾ ഇത്തവണ മടങ്ങിയെത്തുമെന്നതാണ് മറ്റൊരു പ്രത്യേകത. ആഗോള ഗ്രാമത്തിൽ വലുപ്പത്തിലും കാഴ്ചകളിലും കൗതുകങ്ങളിലും ഇന്ത്യ പവിലിയനാണു മുന്നിൽ. ദക്ഷിണേന്ത്യൻ-ഉത്തരേന്ത്യൻ ഗ്രാമീണ സംഗീതവും നൃത്തവും കരകൗശലവിദ്യകളും ഇവിടെ ആസ്വദിക്കാവുന്നതാണ്.
Comments