ഗുവാഹട്ടി: അസമിൽ ഭീകര സംഘടനയുമായി ബന്ധമുള്ള ഒരു മദ്രസ കൂടി തകർത്ത് തരിപ്പണമാക്കി സർക്കാർ. അൽ ഖ്വായ്ദയുമായി ബന്ധമുളളതായി കണ്ടെത്തിയതിനെ തുടർന്ന് ബോംഗായ്ഗാവിലെ മർക്കസുൾ മ ആരിഫ് ഖുറിയാന മദ്രസയാണ് പൊളിച്ച് നീക്കിയത്. ഇതോടെ ഭീകര ബന്ധം കണ്ടെത്തിയതിനെ തുടർന്ന് പൊളിച്ചു നീക്കിയ മദ്രസകളുടെ എണ്ണം മൂന്നായി.
കഴിഞ്ഞ ദിവസം അൽ ഖ്വായദയുമായി ബന്ധമുള്ള അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ മർക്കസുൾ മ ആരിഫ് ഖുറിയാന മദ്രസയിലെ ഇമാമും മറ്റ് ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് മദ്രസ പൊളിച്ച് നീക്കാൻ തീരുമാനിച്ചത്.
ചട്ടങ്ങൾ പാലിക്കാതെയാണ് മദ്രസ കെട്ടിടം നിർമ്മിച്ചിരിക്കുന്നത് എന്ന് സ്ഥലം എസ്പി സ്വപ്നനീൽ ദേക മാദ്ധ്യമങ്ങളോട് പറഞ്ഞു. മദ്രസ കെട്ടിടം ഏത് നിമിഷം വേണമെങ്കിലും നിലം പൊത്താവുന്ന അവസ്ഥയിലാണ്. കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കാതെയാണ് മദ്രസ നിർമ്മിച്ചിരിക്കുന്നത് എന്നും, അതിനാലാണ് പൊളിച്ച് നീക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
അൽ ഖ്വായ്ദയുമായി ബന്ധം കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെയും മദ്രസ പൊളിച്ച് നീക്കിയിരുന്നു. ബർപ്പേട്ട ജില്ലയിലെ മദ്രസയാണ് പൊളിച്ച് നീക്കിയത്. ഓഗസ്റ്റ് നാലിന് മറ്റൊരു മദ്രസയും പൊളിച്ച് നീക്കിയിരുന്നു.
#WATCH | Assam: Markazul Ma-Arif Quariayana Madrasa, located at Kabaitary Part-IV village in Bongaigaon district, being demolished
This is the 3rd Madrasa demolished by the Assam government following arrests of 37 persons including Imam and Madrasa teachers linked with AQIS/ABT pic.twitter.com/zTQiiicAne
— ANI (@ANI) August 31, 2022
Comments