തിരുവനന്തപുരം : കേരളത്തിലെ റോഡുകളുടെ അവസ്ഥ ശോചനീയമായി തുടരുന്ന സാഹചര്യത്തിൽ ഇനിയും കേടുപാടുകൾ ഉണ്ടായാൽ ഉടൻ നടപടിയെടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് നിർമ്മിച്ച് ആറ് മാസത്തിനകം കേടുവന്നാൽ നിർമ്മാണ കമ്പനിക്കെതിരെ കേസെടുക്കുമെന്ന് റിയാസ് പറഞ്ഞു. റോഡ് നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
റോഡ് പരിപാലന കാലയളവിൽ കേടുപാടുകൾ ഉണ്ടാകാൻ പാടില്ല. അതിനെതിരെ ശക്തമായ നടപടിയെടുക്കും. മുഖം നോക്കാതെ മുന്നോട്ട് പോകുമെന്നാണ് മന്ത്രിയുടെ താക്കീത്.
സംസ്ഥാനത്തെ റോഡുകൾ ഡിസൈൻഡ് റോഡുകളാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഹമ്മദ് റിയാസ് നേരത്തെ പറഞ്ഞിരുന്നു. വാഹനത്തിന്റെ സാന്ദ്രതയ്‌ക്ക് അനുസരിച്ച് ഭാരം താങ്ങാൻ കഴിയുന്ന റോഡുകളാണ് കേരളത്തിന് ആവശ്യം. വാഹനങ്ങൾ കൂടി വരുമ്പോൾ അതിനനുസരിച്ച് റോഡിന് വീതിയും വേണം. എന്നാൽ മാത്രമേ റോഡുകൾ മികച്ച രീതിയിൽ നിലനിർത്താനാകൂ എന്നും മന്ത്രി പറഞ്ഞു.
Comments