റിയാദ്: കൊവിഡ് കാലത്ത് ഇന്ത്യ നേതൃത്വം നൽകിയത് ലോകത്തിലെ ഏറ്റവും വലിയ രക്ഷാദൗത്യത്തിനെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കർ. ‘വന്ദേ ഭാരത്‘ ദൗത്യത്തിന്റെ ഭാഗമായി വിവിധ ലോകരാജ്യങ്ങളിൽ നിന്നായി 7 ദശലക്ഷം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സാധിച്ചു. കൊവിഡ് കാലത്ത് നടന്ന ഏറ്റവും വലിയ ഒഴിപ്പിക്കൽ നടപടിയായിരുന്നു ഇതെന്ന് സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.
മറ്റാർക്കും ചെയ്യാനാകാത്ത പലതും ചെയ്യാൻ സാധിക്കുന്ന രാജ്യമായി ഇന്ന് ഇന്ത്യ മാറിയിരിക്കുന്നു. ലോകത്തിന് ഇന്ത്യയോടുള്ള കാഴ്ചപ്പാടിൽ വലിയ മാറ്റമാണ് വന്നിരിക്കുന്നതെന്നും ജയ്ശങ്കർ പറഞ്ഞു.
വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ജയ്ശങ്കറിന്റെ ആദ്യ സൗദി സന്ദർശനമാണ് ഇത്. ത്രിദിന സൗദി സന്ദർശനത്തിനിടെ അദ്ദേഹം സൗദി അറേബ്യയിലെ വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
Comments