രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും പരിഹിച്ച് മുൻ മന്ത്രി എം.എം.മണി. അദ്ധ്യക്ഷസ്ഥാനത്തെ ചൊല്ലിയുള്ള തർക്കവും രാജസ്ഥാനിലെ എംഎൽഎമാരുടെ ഭീക്ഷണിയുമെല്ലാം കോൺഗ്രസിനെ പ്രതിസന്ധിയിലേയ്‌ക്ക് തള്ളി വിട്ടിരിക്കുകയാണ്. ഇതിനിടെയാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നടക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയെയും ഭാരത് ജോഡോ യാത്രയെയും എ.എം.മണി വിമർശിച്ചിരിക്കുന്നത്. അശോക് ഗെഹ്‍ലോട്ടിന്റെയും സച്ചിൻ പൈലറ്റിന്റെയും നടുവിൽ രാഹുൽ ഗാന്ധി ഇരിക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് പരിഹാസം.
‘ഇടത്തും വലതും ഇരിക്കുന്ന ഈ മൊതലുകളെ (തൈരും വെങ്കായവും ) ഒരുമിപ്പിക്കാൻ പറ്റാത്ത കക്ഷിയാണ് ഭാരതത്തിലെ ജനങ്ങളെയാകെ ഒരുമിപ്പിക്കാൻ നടക്കുന്നത്’ എന്ന് എം.എം.മണി കുറിച്ചു. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ രണ്ട് നേതാക്കളെ ഒരുമിപ്പിക്കാൻ കഴിയാത്ത രാഹുൽഗാന്ധി ആണോ രാജ്യത്തെ മുഴുവൻ ജനങ്ങളെയും ഒരുമിപ്പിക്കാൻ കേരളത്തിലൂടെ ഉണ്ടംപൊരിയും തിന്നും നടക്കുന്നത്..? എന്നാണ് സിപിഎം നേതാവിന്റെ പരിഹാസം കലർന്ന ചോദ്യം.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് പാർട്ടിയിൽ ചേരിപ്പോര് മുറുകുന്നത്. കോൺഗ്രസ്സ് അദ്ധ്യക്ഷനെ കണ്ടെത്തുന്നതിന്റെ ഭാഗമായി നിർദ്ദേശിച്ച പേരുകളിൽ നിന്നും ഗെഹ്‌ലോട്ടിനെ മാറ്റി നിർത്താൻ സാധ്യത ഉണ്ട്. അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിരവധി മുതിർന്ന നേതാക്കളുടെ പേരുകൾ ഉയരുന്നു. പാർട്ടിയുടെ അച്ചടക്ക നടപടി ലംഘിച്ചെന്ന് വിലയിരുത്തിയതിനനുസരിച്ച് ഗെഹ്‌ലോട്ടിനെതിരെ മാറ്റി നിർത്തൽ നടപടി സ്വീകരിച്ചേക്കുമെന്നാണ് വിവരം.
Comments