ബർലിൻ: അമേരിക്കയ്‌ക്കും ബ്രിട്ടണും പിന്നാലെ ഇന്ത്യൻ പൗരന്മാരെ ആകർഷിക്കാൻ വിസ നിയമം ലഘൂകരിച്ച് ജർമ്മനി. ജർമ്മൻ എംബസിയാണ് വിസ നിയമത്തിലെ ഇളവുകൾ പുറത്തുവിട്ടത്. ഇന്ത്യയിൽ നിന്ന് ജോലിയ്‌ക്കും പഠനത്തിനുമായി വരുന്ന പൗരന്മാർക്ക് എത്രയും വേഗം വിസ ലഭ്യമാക്കാനും മറ്റ് നിയന്ത്രണങ്ങൾ ഒഴിവാക്കാനുമാണ് തീരുമാനം. ദീർഘകാല വിസയെ കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്ന് പറഞ്ഞ ജർമ്മൻ എംബസി വിനോദസഞ്ചാര വിസ നിയന്ത്രണത്തിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
ജർമ്മനിയുടെ വിസ അപേക്ഷയുമായി ബന്ധപ്പെട്ട് നാഷണൽ ഫീസ് തുക ആറായിരം രൂപയിൽ നിന്ന് മൂവായിരമാക്കിയിട്ടുണ്ട്. ഇത് 17 വയസ്സുവരെയുള്ളവർക്ക് പഠനാവശ്യത്തിന് ഏറെ ഗുണകരമാണ്. ഇതിനൊപ്പം വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട ഷെങ്കൻ വിസ ഫീസ് മുതിർന്നവർക്ക് 6400 രൂപയിലേയ്‌ക്ക് താഴ്‌ത്തിയതായും പ്രായപൂർത്തിയാ കാത്തവർക്ക് 3200 ആയി കുറവുചെയ്തതായും എംബസി അറിയിച്ചു.
90 ദിവസത്തിൽ അധികം ജർമ്മനിയിൽ തങ്ങേണ്ടിവരുന്നവരാണ് നാഷണൽ വിസ ഫീസ് അടച്ച് അപേക്ഷിക്കേണ്ടത്. എന്ത് കാര്യത്തിനാണ് ജർമ്മനിയിൽ പോകുന്നതെന്ന വിശദ വിവരങ്ങൾ ഇതുമായി ബന്ധപ്പെട്ട് പോകുന്നവർ ഹാജരാക്കണം. പഠനാവശ്യത്തിന് പോകുന്ന എല്ലാവരും അവരവരുടെ വിദ്യാഭ്യാസ രേഖകൾ അക്കാദമിക് ഇവാല്യുവേഷൻ സെന്ററിന് നൽകി പരിശോധനയ്‌ക്ക് വിധേയമാക്കി അനുമതി വാങ്ങേണ്ടതാണെന്നും എംബസി അറിയിച്ചു.
ഷെങ്കൻ വിസ എന്നത് യൂറോപ്പിലെ ഒന്നിലധികം സ്ഥലം സന്ദർശിക്കാനായി അനുവദിക്കു ന്നതാണ്. ഇതിനായി 90 ദിവസം ഒരു രാജ്യത്ത് മാത്രമായോ വിവിധ രാജ്യങ്ങളിലായി 180 ദിവസത്തേയ്‌ക്കോ ലഭിക്കുമെന്നും അതിനായുള്ള നടപടിക്രമങ്ങളും ലഘൂകരിച്ചതായും എംബസി അറിയിച്ചു.
യൂറോപ്പിലെ ഏറെ പ്രസിദ്ധമായ സ്‌പെയിൻ, സ്വിറ്റ്‌സർലാന്റ്, നെതർലാന്റ്‌സ്, നോർവ്വേ, ഇറ്റലി, ഫ്രാൻസ്, ഫിൻലാന്റ് എന്നിവയടക്കം 26 രാജ്യങ്ങളാണ് ജർമ്മനിയ്‌ക്കൊപ്പം ഷെങ്കൻ വിസ പരിധിയിൽ പെടുത്തിയിരിക്കുന്നത്. വിനോദസഞ്ചാര പാക്കേജ് ടൂറുകളിൽ ഉൾപ്പെടു ത്തി നിരവധി പേർക്ക് ഇത്തരം യാത്രകൾ ഗുണപ്പെടുന്ന വിധമാണ് ജർമ്മനി സൗകര്യ മൊരുക്കുന്നതെന്നും എംബസി അറിയിച്ചു.
Comments