കൊച്ചി : പഴക്കച്ചവടത്തിന്റെ മറവിൽ ലഹരിക്കടത്ത് നടത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി ഡിആർഐ. മുഖ്യസൂത്രധാരനെന്ന് പോലീസ് സംശയിക്കുന്ന മൻസൂർ തച്ചൻപറമ്പിൽ എന്നയാളെ കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇയാൾ ദക്ഷിണാഫ്രിക്കയിലാണ് ഉള്ളത്.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ മൻസൂറിനെ നേരിട്ട് വിളിപ്പിച്ചിട്ടുണ്ട്. ഹാജരായില്ലെങ്കിൽ ഇന്റർപോളിന്റെ സഹായം തേടാനാണ് തീരുമാനം. ഇയാളുടെ അനുയായി രാഹുലിന് വേണ്ടിയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാഹുൽ വഴിയാണ് ഇയാൾ നവി മുംബൈയിലേക്ക് ലഹരിമരുന്ന് കൊണ്ടുപോകാൻ ശ്രമിച്ചത് എന്ന വിവരങ്ങളാണ് ലഭിക്കുന്നത്. കേസിൽ അറസ്റ്റിലായ സിജിൻ ആണ് മൊഴി നൽകിയത്. കൊച്ചി തുറമുഖം വഴിയും ഇവർ ലഹരികടത്തിയിട്ടുണ്ട്. നാല് വർഷത്തോളമായി ഇവർ ലഹരിക്കടത്ത് നടത്തുന്നു എന്ന വിവരങ്ങളും ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണം ഊർജ്ജിതമാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
Comments