‘ആർ എസ് എസ് ഭീകരത‘ എന്ന തെറ്റായ പ്രയോഗം; അപകീർത്തികരമായ ലേഖനത്തിന്റെ പേരിൽ സുപ്രീം കോടതിയിൽ തിരിച്ചടി; ഒടുവിൽ ഖേദം പ്രകടിപ്പിച്ച് തടിയൂരി മാതൃഭൂമി- Mathrubhumi apologize for non factual article against RSS
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

‘ആർ എസ് എസ് ഭീകരത‘ എന്ന തെറ്റായ പ്രയോഗം; അപകീർത്തികരമായ ലേഖനത്തിന്റെ പേരിൽ സുപ്രീം കോടതിയിൽ തിരിച്ചടി; ഒടുവിൽ ഖേദം പ്രകടിപ്പിച്ച് തടിയൂരി മാതൃഭൂമി- Mathrubhumi apologize for non factual article against RSS

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2022, 10:24 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആർ എസ് എസിനെതിരായി അപമാനകരവും വസ്തുതാവിരുദ്ധവുമായ ലേഖനം പ്രസിദ്ധീകരിച്ചതിന് ഖേദം പ്രകടിപ്പിച്ച് മാതൃഭൂമി. 2011 ഫെബ്രുവരി 27, മാർച്ച് 5 ലക്കങ്ങളിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘ആർ എസ് എസ് ഭീകരത ഇന്ത്യയെ വിഴുങ്ങുമോ‘ എന്ന കവർ പേജ് തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ‘ഭീകരതയുടെ വൈറസ്‘ എന്ന ലേഖനത്തിന്റെ പേരിലാണ് പത്രാധിപർ ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. 2022 ഒക്ടോബർ 9 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിലായിരുന്നു ഖേദപ്രകടനം.

സ്വാമി അസീമാനന്ദ ഹരിയാനയിലെ പഞ്ച്കുള ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ മൊഴിയെ അടിസ്ഥാനമാക്കി എന്ന പേരിൽ ബദ്രി റെയ്ന എഴുതിയ ലേഖനമാണ് മാതൃഭൂമി പ്രസിദ്ധീകരിച്ചത്. ഈ ലേഖനത്തിനെതിരെ അന്നത്തെ ആർ എസ് എസ് പ്രാന്തകാര്യവാഹ് പി ഗോപാലൻകുട്ടി മാസ്റ്റർ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കേസ് നൽകിയിരുന്നു.

ലേഖനം പ്രസിദ്ധീകരിച്ച മാതൃഭൂമിക്കെതിരെ അഡ്വക്കേറ്റ് കെ കെ ബലറാം 2013 മാർച്ച് 19ന് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ലേഖനത്തിന് ആധാരമായ സ്വാമി അസീമാനന്ദയുടെ മൊഴി, അദ്ദേഹം സ്വമേധയാ നൽകിയതല്ലെന്നും, ഹിന്ദു ഭീകരത എന്ന ഇല്ലാത്ത ആശയം ഉണ്ടെന്ന് വരുത്തി ഇസ്ലാമിക മൗലികവാദത്തെ വെള്ളപൂശാൻ അന്നത്തെ യുപിഎ സർക്കാർ അന്വേഷണ ഏജൻസികളുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു എന്നും അന്നേ വാദങ്ങൾ നിലനിന്നിരുന്നു. സ്വാമി അസീമാനന്ദയുടെ മൊഴി അദ്ദേഹം സ്വമേധയാ നൽകിയതല്ലെന്നും ബലം പ്രയോഗിച്ച് എഴുതി വാങ്ങിയതാണെന്നുമുള്ള വാദം ശരിവെച്ച് സുപ്രീം കോടതി, 2019ൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.

ഇതോടെയാണ് മാതൃഭൂമിക്ക് തിരിച്ചടികൾ ആരംഭിച്ചത്. ബദ്രി റെയ്ന അന്വേഷണത്തിന്റെയും ഗവേഷണത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ ലേഖനമാണ് തങ്ങൾ പ്രസിദ്ധീകരിച്ചത് എന്ന് മാതൃഭൂമി വാദിച്ചുവെങ്കിലും, ഇത് അംഗീകരിക്കാൻ പരാതിക്കാർ തയ്യാറായില്ല. തുടർന്ന് മാതൃഭൂമി പ്രിന്റർ ആൻഡ് പബ്ലിഷർ എം എൻ രവിവർമ്മ, മാനേജിംഗ് എഡിറ്റർ പി വി ചന്ദ്രൻ, അന്നത്തെ എഡിറ്റർ കെ കെ ശ്രീധരൻ നായർ, ഡെപ്യൂട്ടി എഡിറ്റർ എം പി ഗോപിനാഥ്, അസിസ്റ്റന്റ് എഡിറ്റർ കമൽറാം സജീവ്, ലേഖകൻ ബദ്രി റെയ്ന, പരിഭാഷക കെ പി ധന്യ എന്നിവരെ പ്രതി ചേർത്തായിരുന്നു ഗോപാലൻകുട്ടി മാസ്റ്റർ എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തത്.

തങ്ങൾക്കെതിരായ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് മാതൃഭൂമി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ഹർജി കോടതി തള്ളി. പരാതിക്കാരന് കേസ് ഫയൽ ചെയ്യാൻ അധികാരമില്ലെന്നും ആർ എസ് എസ് നിർവചിക്കപ്പെട്ട സംഘടനയല്ലെന്നുമുള്ള മാതൃഭൂമിയുടെ വാദങ്ങൾ കോടതി പരിഗണിച്ചില്ല. അപകീർത്തികരമായ വാർത്തകൾക്കെതിരെ പരാതി നൽകാൻ സംഘടനയിലെ ആർക്കും അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. കേസിൽ അതിവേഗം നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി.

തുടർന്ന് ഇതേ ആവശ്യവുമായി മാതൃഭൂമി സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ ഹൈക്കോടതി വിധി ശരിവെച്ച സുപ്രീം കോടതി, കേസ് വിചാരണക്കോടതിയിൽ തുടരാൻ നിർദ്ദേശം നൽകി. ഇതോടെയാണ് മറ്റ് മാർഗ്ഗങ്ങളില്ലാതെ, ലേഖനത്തിലെ വസ്തുതകൾ ശരിയല്ലെന്ന് സമ്മതിച്ച് മാതൃഭൂമി ഖേദപ്രകടനവുമായി രംഗത്ത് വന്നത്. എന്നാൽ, എറണാകുളം അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ മാതൃഭൂമിക്കെതിരായ കേസ് തുടരുകയാണ്.

Tags: RSSapologymathrubhumi
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

Latest News

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies