ഗുവാഹട്ടി: അസമിൽ ഹിന്ദു ക്ഷേത്രം അടിച്ച് തകർത്ത് സാമൂഹ്യവിരുദ്ധർ. ദിബ്രുഗഢിലെ ചബുവ സംഷാനിലെ ശിവ ക്ഷേത്രത്തിന് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ രംഗത്ത് എത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരൻ ആണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം അധികൃതരെയും പോലീസിനെയും അറിയിക്കുകയായിരുന്നു. ആക്രമണത്തിൽ വിഗ്രഹങ്ങൾ പൂർണമായി തകർന്നിട്ടുണ്ട്. ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലയാണ് ഇവിടം.
സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഇയാളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മാനസികാസ്വാസ്ഥ്യം ഉള്ള ആളാണ് പ്രതിയെന്നാണ് പോലീസ് പറയുന്നത്.
ഈ വർഷം മേയിലും അസമിൽ ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടായിരുന്നു. ഭെട്ടപാറയിലെ ക്ഷേത്രത്തിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. ക്ഷേത്രത്തിന് നേരെ ആക്രമണങ്ങൾ തുടർച്ചയാകുന്ന സാഹചര്യത്തിൽ ഹിന്ദു വിശ്വാസികളും രംഗത്ത് എത്തിയിട്ടുണ്ട്.
Comments