കൊച്ചി: കോടതി ഉത്തരവിനെതിരായ അപ്പീലുമായി മുന്നോട്ട് പോകേണ്ടെന്ന് വി.സിമാർ. ഗവർണർ എടുക്കുന്ന അടുത്ത നീക്കത്തിന് ശേഷം മാത്രമേ തുടർ നടപടികൾ ആലോചിക്കേണ്ടതുള്ളു എന്നാണ് തീരുമാനം. നിയമനം റദ്ദാക്കാതിരിക്കാൻ നവംബർ മൂന്നിനുള്ളിൽ വി.സിമാർ മറുപടി നൽകണമെന്നാണ് ഗവർണർ അറിയിച്ചിരിക്കുന്നത്. ഇതിന് ശേഷമായിരിക്കും ഗവർണർ തുടർ നടപടികൾ സ്വീകരിക്കുന്നത്.
വി.സിമാരെ തിരഞ്ഞെടുക്കുന്ന രീതി തെറ്റാണെന്നാണ് സുപ്രീംകോടതി ഉത്തരവിൽ പറയുന്നതെന്നാണ് ഗവർണർ ചൂണ്ടിക്കാട്ടുന്നു. സുപ്രീംകോടതിയുടെ ഉത്തരവാണ് പുതിയ സാഹചര്യം ഉണ്ടാക്കിയത്. മാന്യമായ രീതിയിൽ പടിയിറങ്ങാനാണ് കത്ത് നൽകിയത്. ഒൻപത് പേരുടെ മാത്രമല്ല, രണ്ട് വിസിമാരുടെ നിയമനം കൂടി ചട്ടവിരുദ്ധമാണ്. മികച്ച വിസിമാരുണ്ട്. അവരുടെ അവസ്ഥയിൽ സങ്കടമുണ്ട്. ഇതിൽ നിയമോപദേശം തേടിയതിന് ശേഷം പുതിയ വിസി നിയമനം വേണ്ടി വരുമെന്നും ഗവർണർ പറയുന്നു.
Comments