ജയ്പൂർ: രാജസ്ഥാനിൽ ക്ഷേത്ര പരിസരത്ത് ഇറച്ചി ഉപേക്ഷിച്ച് മതതീവ്രവാദികൾ. സൻഗനെർ സദറിലെ ഷീട്ട്ല മാത മന്ദിറിലായിരുന്നു സംഭവം. പത്ത് കിലോ ഇറച്ചിയാണ് ക്ഷേത്ര പരിസരത്ത് നിന്നും ലഭിച്ചത്.
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ക്ഷേത്രത്തിന്റെ കവാടത്തിലാണ് മതതീവ്രവാദികൾ മാംസം ഉപേക്ഷിച്ചിരുന്നത്. കവാടത്തിന് മുൻപിലെ കൂട പരിസരവാസികളിൽ ചിലരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് തുറന്ന് പരിശോധിച്ചപ്പോഴാണ് ഇറച്ചി കണ്ടത്. ഉടനെ വിവരം ക്ഷേത്രം അധികൃതരെ അറിയിക്കുകയായിരുന്നു.
ക്ഷേത്രം അധികാരികൾ അറിയിച്ചതിനെ തുടർന്നെത്തിയ പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. ക്ഷേത്രം അശുദ്ധിയാക്കുകയായിരുന്നു അക്രമികൾ ലക്ഷ്യമിട്ടത് എന്നാണ് സൂചന. സംഭവത്തിൽ ഹിന്ദു വിശ്വാസികളുടെ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Comments