കൈവിട്ടുവെന്ന് കരുതിയ കളി തിരിച്ചു പിടിച്ചു; ബംഗ്ലാദേശിനെ 5 റൺസിന് തകർത്ത് സെമിസാധ്യത ഉറപ്പാക്കി ഇന്ത്യ-India beat bangladesh by 5 runs
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

കൈവിട്ടുവെന്ന് കരുതിയ കളി തിരിച്ചു പിടിച്ചു; ബംഗ്ലാദേശിനെ 5 റൺസിന് തകർത്ത് സെമിസാധ്യത ഉറപ്പാക്കി ഇന്ത്യ-India beat bangladesh by 5 runs

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2022, 06:45 pm IST
FacebookTwitterWhatsAppTelegram

അഡ്ലെയ്ഡ്: ആദ്യാവസാനം വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ സെമിയിലേക്കുളള പ്രവേശനം സജീവമാക്കി. ഡെക്‌വർത്ത് ലൂയീസ് നിയമപ്രകാരം പുനർനിശ്ചയിച്ച മത്സരത്തിൽ അഞ്ച് റൺസിനാണ് ഇന്ത്യ എതിരാളികളെ പരാജയപ്പെടുത്തിയത്. 185 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണർ ലിട്ടൺദാസിന്റെ പ്രകടനമാണ് ഇന്ത്യയെ വെളളം കുടിപ്പിച്ചത്. ഒരറ്റത്ത് നിന്ന് ആഞ്ഞടിച്ച ലിട്ടൻ ദാസ് 27 പന്തുകളിൽ 60 റൺസ് എടുത്തു.

കളി ഏഴാം ഓവർ പൂർത്തിയാക്കിയപ്പോൾ മഴ എത്തി. ബംഗ്ലാദേശിന്റെ സ്‌കോർ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 66 എന്ന നിലയിലായിരുന്നു. മഴനിയമപ്രകാരം അപ്പോൾ ബംഗ്ലാദേശ് 17 റൺസിന് മുന്നിലായിരുന്നു. അന്നേരം കളി നിർത്തിയിരുന്നുവെങ്കിൽ ഇന്ത്യ പരാജയപ്പെടുമായിരുന്നു. സെമിയിലേക്കുളള പ്രവേശനവും അനിശ്ചിതത്വത്തിലാകുമായിരുന്നു. എന്നാൽ ഇന്ത്യൻ ആരാധകരുടെ പ്രാർഥനയെന്നോണം മഴ മാറി കളി പുനരാരംഭിച്ചു.

സമയം നഷ്ടപ്പെട്ട കാരണം നാല് ഓവർ കുറച്ചു. ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 16 ഓവറിൽ 151 ആക്കി പുനർ നിശ്ചയിക്കുകയും ചെയ്തു. മഴയ്‌ക്ക് ശേഷം കൈവിട്ടുവെന്ന് കരുതിയ കളി ഇന്ത്യ തിരിച്ചുപിടിക്കുന്ന കാഴ്‌ച്ചയാണ് കണ്ടത്. അപകടകാരിയായ ലിട്ടൻ ദാസാണ് ആദ്യം വീണത്. റണ്ണെടുക്കാനുളള ഓട്ടത്തിനിടയിൽ കെ എൽ രാഹുൽ ഡയറക്ട് ഹിറ്റിലൂടെ പുറത്താക്കുകയായിരുന്നു.

ആദ്യ വിക്കറ്റ് വീഴ്‌ത്തിയതോടെ ഇന്ത്യൻ ടീം ആവേശത്തിലായി. ഒരറ്റത്ത് വിക്കറ്റുകൾ വീഴ്‌ത്തി കൊണ്ടേയിരുന്നു. അർഷ്ദീപ് സിംഗ്, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ടും മുഹമദ് ഷമി ഒരു വിക്കറ്റും വീഴ്‌ത്തി. കളി ഇന്ത്യയുടെ നിയന്ത്രണത്തിലായി എന്ന് കരുതിയ ഘട്ടത്തിൽ ബംഗ്ലാദേശ് തിരിച്ചു വരുന്ന ദൃശ്യങ്ങൾക്കും അഡ്‌ലെയ്ഡ് സാക്ഷിയായി. അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാരെ നാരുൾ ഹസനും താസ്‌കിൻ അഹമദും ചേർന്ന് സമർദ്ദത്തിലാഴ്‌ത്തി. അർഷ്ദീപ് എറിഞ്ഞ അവസാന ഓവറിൽ 20 റൺസ് വേണമായിരുന്നു. എന്നാൽ 14 റൺസ് എടുക്കാനേ കഴിഞ്ഞുളളൂ. 16ാം ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 145 എന്ന നിലയിൽ ബംഗ്ലാദേശിന്റെ ഇന്നിങ്‌സിന് പരിസമാപ്തിയായി.

ടി 20 ലോകകപ്പിൽ സെമി പ്രവേശനത്തിന് ഇന്ത്യക്കും ബംഗ്ലാദേശിനും വിജയം അനിവാര്യമായ മത്സരത്തിൽ എതിരാളികൾക്ക് മേൽ ശക്തമായ വിജയലക്ഷ്യം ഉയർത്താൻ സാധിച്ചത് കോഹ്ലിയുടെ പ്രകടനമാണ്. ഇന്ത്യക്ക് തുടക്കം തന്നെ ക്യാപ്റ്റൻ രോഹിത്ശർമ്മയുടെ വിക്കറ്റ് നഷ്ടമായി. വെറും രണ്ട് റൺ മാത്രമാണ് ക്യാപ്റ്റന് സംഭാവന ചെയ്യാൻ കഴിഞ്ഞത്. എന്നാൽ സമർദ്ദത്തിനിടയിലും അവസരോചിതമായി ബാറ്റ് ചെയ്ത വിരാട് പുറത്താകാതെ അർധ സെഞ്ച്വറി തികച്ചു. 44 പന്തുകളിൽ നിന്ന് 64റൺസാണ് കോഹ്ലി നേടിയത്.

ടൂർണ്ണമെന്റിൽ അദ്ദേഹം പുറത്താകാതെ നേടുന്ന മൂന്നാമത്തെ അർധസെഞ്ച്വറിയാണിത്. പാകിസ്താനെതിരെയും നെതർലാന്റ്സിനെതിരെയും കോഹ്ലി അപരാജിതനായി അർധസെഞ്ച്വറി തികച്ചിരുന്നു. കോഹ്ലി തന്നെയാണ് കളിയിലെ താരം.

ഫോമില്ലായ്മ മൂലം വിമർശനം നേരിടുന്ന ഓപ്പണർ കെ എൽ രാഹുൽ പതിവിന് വിപരീതമായി മികച്ച കളി പുറത്തെടുത്തു. 32 പന്തുകൾ നേരിട്ട രാഹുൽ നാല് സിക്സറുകളുടെയും മൂന്ന് ബൗണ്ടറികളുടെയും സഹായത്തോടെ 50 റൺസ് നേടി. തുടർന്ന് വന്ന സൂര്യകുമാർ യാദവും ആഞ്ഞടിച്ചു സ്‌കോർബോർഡ് വേഗത്തിൽ ചലിപ്പിച്ചു. 16 പന്തുകളിൽ നിന്ന് 30 റൺസാണ് യാദവിന്റെ സംഭാവന. ഹാർദിക് പാണ്ഡ്യ(5), അക്ഷർ പട്ടേൽ(7), ദിനേശ് കാർത്തിക്(7), രവിചന്ദ്ര അശ്വിൻ(13*) എന്നിങ്ങനെയായിരുന്നു മറ്റുളളവരുടെ പ്രകടനം.

വിജയത്തോടെ ഗ്രൂപ്പ് രണ്ടിൽ 6 പോയിന്റോടെ ഇന്ത്യ ഒന്നാമത്തെത്തി. അടുത്ത മത്സരത്തിൽ ദുർബലരായ സിംബാബ്‌വെയാണ് ഇന്ത്യയുടെ എതിരാളി. തോൽവിയോടെ ബംഗ്ലാദേശ് പുറത്തേക്കുളള സാധ്യത തുറന്നിട്ടു. അവസാന മത്സരത്തിൽ പാകിസ്താനെ പരാജയപ്പെടുത്തിയാലും റൺറേറ്റിൽ പുറകിലുളള ബംഗ്ലാദേശിന് സെമിയിൽ കടക്കാനുളള സാധ്യത വിരളമാണ്.

Tags: t-20 world cupഇന്ത്യindia vs bangladesh
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്ക്, പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു; താരത്തിന്റെ ആരോ​ഗ്യാവസ്ഥ തൃപ്തികരമെന്ന് BCC​​I

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies