റാഞ്ചി: ഝാർഖണ്ഡിൽ ശിവക്ഷേത്രത്തിന് നേരെ ആക്രമണം. അജ്ഞാത സംഘം ശിവലിംഗം അടിച്ചു തകർത്തു. ഗോലയിലായിരുന്നു സംഭവം. മതതീവ്രവാദികളാണ് സംഭവത്തിന് പിന്നിൽ എന്നാണ് വിവരം.
ഇന്നലെയാണ് സംഭവം പുറത്തറിഞ്ഞത്. രാവിലെ ശിവലിംഗത്തിൽ ജലാഭിഷേകം നടത്താനായി എത്തിയതായിരുന്നു വിശ്വാസികൾ. പൂജകൾക്കായി ക്ഷേത്രം തുറന്ന് നോക്കിയപ്പോഴാണ് ശിവലിംഗം അടിച്ചു തകർത്ത നിലയിൽ കണ്ടത്. ശിവലിംഗം തകർക്കാൻ ഉപയോഗിച്ച കമ്പിപ്പാരയും ശ്രീകോവിലിനുള്ളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ശ്രീകോവിലിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
സംഭവത്തിൽ വിശ്വാസികൾ പോലീസിൽ പരാതി നൽകി. ഏതാനും ദിവസങ്ങൾക്ക് മുൻപ് ചിലരെ ക്ഷേത്രപരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതായാണ് പ്രദേശവാസികളുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായ പ്രതിഷേധവുമായി വിശ്വാസികളും ക്ഷേത്രം അധികൃതരും രംഗത്ത് എത്തി. പ്രദേശത്ത് വർഗ്ഗീയ സംഘർഷം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് വിശ്വാസികൾ പറഞ്ഞു. കുറ്റക്കാരെ എത്രയും വേഗം പിടികൂടണമെന്നും, അല്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരുമെന്നും ബജ്രംഗ്ദളും അറിയിച്ചിട്ടുണ്ട്.
















Comments