കോട്ടയം: ജീവിച്ചിരിപ്പുണ്ടെങ്കിൽ കായംകുളം കൊച്ചുണ്ണിയെയും മുഖ്യമന്ത്രി പിണറായി വിജയൻ വൈസ് ചാൻസിലർ ആക്കുമായിരുന്നുവെന്ന് മുൻ എംഎൽഎ പി.സി ജോർജ്. ചാൻസലർ പദവിയിൽ നിന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നീക്കാനുള്ള ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകിയതിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കലാമണ്ഡലത്തിന്റെ പുതിയ ചാൻസലർ വി എൻ വാസവൻ കഥകളി പഠിപ്പിക്കുമോ എന്നും അദ്ദേഹം പരിഹസിച്ചു.
കായംകുളം കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും ജീവിച്ചിരിപ്പുണ്ടെങ്കിൽ മുഖ്യമന്ത്രി അവരെയും വിസിമാർ ആക്കിയേനെ. പള്ളിക്കുടം കാണാത്തവരെയാണ് ഇപ്പോൾ സർക്കാർ സർവ്വകലാശാല ചാൻസിലർ ആക്കുന്നത്. കേരള കലാമണ്ഡലത്തിലെ പുതിയ വിസി വിഎൻ വാസവനാണ്. അദ്ദേഹം എന്താ കഥകളി പഠിപ്പിക്കമോയെന്നും പിസി ജോർജ് ചോദിച്ചു.
കഴിഞ്ഞ ദിവസമാണ് ആരിഫ് മുഹമ്മദ് ഖാനെ കേരള കേരള കലാമണ്ഡലത്തിന്റെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കിക്കൊണ്ട് സർക്കാർ ഉത്തരവിട്ടത്. ഇതിന് പിന്നാലെ ഗവർണറെ സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നതിനുള്ള ഓർഡിനൻസിനും അംഗീകാരം നൽകി. പുതിയ ചാൻസലർ ചുമതലയേറ്റെടുക്കും വരെ പ്രോ ചാൻസലർ ചുമതല വഹിക്കും.
Comments