കൽപ്പറ്റ: വയനാട് പോക്സോ കേസിലെ പെൺകുട്ടിയെ പോലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കുട്ടിയുടെ പിതാവ്. അന്വേഷണം തൃപ്തികരമല്ലെന്നും ഊട്ടിയിലെ തെളിവെടുപ്പിനിടെ എഎസ്ഐ മോശമായി പെരുമാറിയെന്നും മകൾ വെളിപ്പെടുത്തിയതായി പിതാവ് ആരോപിച്ചു.ഊട്ടിയിൽ തെളിവെടുപ്പിന് കൊണ്ടു പോകുന്നത് പോലീസ് അറിയിച്ചില്ലെന്നും പിതാവ് പറയുന്നു.
ഊട്ടിയിൽ വെച്ച് ഗ്രേഡ് എഎസ്ഐ ബാബു മകളുടെ കയ്യിൽ കയറി പിടിച്ചെന്നും സംഭവം പുറത്തുപറയരുതെന്നും മകളോടാവശ്യപ്പെട്ടതായും കുട്ടിയുടെ പിതാവ് ആരോപിച്ചു. നീതി നിഷേധിക്കപ്പെടുകയാണെന്നും കുറ്റക്കാരെ ശിക്ഷിക്കാൻ വൈകരുതെന്നും കുടുംബം ആവശ്യപ്പെട്ടു.
പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അമ്പലവയൽ ഗ്രേഡ് എഎസ്ഐ ടി.ജി ബാബുവിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് വിവരം. ഇയാൾക്കെതിരെ സംസ്ഥാന പട്ടികജാതി -വർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് എഎസ്ഐയെ സസ്പെൻഡ് ചെയ്തിരുന്നു. പോക്സോയ്ക്ക് പുറമെ പട്ടികജാതി വർഗ അതിക്രമ നിരോധന നിയമവും എഎസ്ഐക്കെതിരെ ചുമത്തിയിരുന്നു.
സിഐ കസ്റ്റഡിയിലായെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ സിഎച്ച് നാഗരാജു വ്യക്തമാക്കി. അറസ്റ്റിന് ഇപ്പോൾ ലഭിച്ചിട്ടുള്ള തെളിവുകൾ അപര്യാപ്തമാണ്. കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. ആരോപണവിധേയനായ പോലീസ് ഉദ്യോഗസ്ഥന്റെ പശ്ചാത്തലം ശരിയല്ല. അതുകൊണ്ട് രക്ഷപെടാതിരിക്കാനാണ് കസ്റ്റഡിയിൽ എടുത്തത്. കേസ് ഗൗരവമുള്ളത് പരാതിയിൽ കൂടുതൽ പേരുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കുമെന്നും പോലീസ് കമ്മീഷണർ വ്യക്തമാക്കി.
Comments