കേപ്ടൗൺ: മൗണ്ട് മൗംഗനൂയി: സൂര്യകുമാറിന്റെ ബാറ്റിംഗ് മികവിൽ ഇന്ത്യ നേടിയ 191 റൺസിനെതിരെ ന്യൂസിലാന്റ് 126ന് പുറത്ത്. 65 റൺസിനാണ് ഇന്ത്യ ജയിച്ചത്. മധ്യനിരയേയും വാലറ്റത്തേയും തകർത്ത് നാല് വിക്കറ്റ് നേടിയ ദീപക് ഹൂഡയും മുഹമ്മദ് സിറാജും ചാഹലുമാണ് കളി ഇന്ത്യയ്‌ക്ക് അനുകൂലമാക്കിയത്. കളിയിലെ താരമായി സൂര്യകുമാർ യാദവിനെ തിരഞ്ഞെടുത്തു. 51 പന്തിൽ 111 റൺസിന്റെ തകർപ്പൻ ഇന്നിംഗ്‌സാണ് സൂര്യകുമാർ കാഴ്ചവെച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ആതിഥേയർക്ക് ആദ്യമേ കാലിടറി. അലെൻ ഫ്വിൻ പൂജ്യത്തിന് ഭുവനേശ്വറിന്റെ പന്തിൽ പുറത്തായി. മുൻനിരയും മധ്യനിരയും തകർന്നപ്പോൾ ഉറച്ചു നിന്നു പോരാടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസണാണ്(61) കിവീസിനായി ചെറുത്തു നിന്നത്. ഡെവൺ കോൺവേ(25) വാഷിംഗ്ടൺ സുന്ദറിന്റെ പന്തിൽ പുറത്തായി. മധ്യനിരയിൽ ഗ്ലെൻ ഫിലിപ്‌സിനെ(12)യും ജെയിംസ് നീഷമിനേയും(0) ചാഹൽ വീഴ്‌ത്തി. ഡാരിൽ മിച്ചലിനെയും(10), ആദം മിൽനയേയും(6) ഇഷ് സോധിയേയും(1), ടിം സൗത്തിയേയും(0) പുറത്താക്കി ദീപക് ഹൂഡ താൻ മികച്ച ഓൾറൗണ്ടറാണെന്ന് തെളിയിച്ചു.
ആതിഥേയരുടെ എല്ലാ വിക്കറ്റുകളും ഇന്ത്യൻ ബൗളർമാരിൽ അർഷദീപ് ഒഴിച്ച് എല്ലാവരും പങ്കിട്ടെടുക്കുകയായിരുന്നു. ഭൂവനേശ്വർ കുമാറാണ് കിവീസിന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്. മധ്യനിരയിൽ ചാഹലും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റുകൾ വീതം വീഴ്‌ത്തിയപ്പോഴാണ് വാലറ്റക്കാരെ വീഴ്‌ത്തി ഹൂഡ തിളങ്ങിയത്.
Comments