സിഡ്‌നി: ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നയങ്ങളെ അതിരൂക്ഷമായി വിമർശിച്ച് ഡേവിഡ് വാർണർ. ലോകകപ്പ് ടി20യിൽ ഫൈനൽ കാണാതെ പുറത്തായതിന് ശേഷമുള്ള വിമർശന ങ്ങൾക്ക് പിന്നാലെയാണ് വാർണറുടെ വിമർശനം. തന്നെ നായകസ്ഥാനത്ത് നിന്നും വിലക്കിയ വിഷയത്തിലെ അപ്പീൽ വാദം നീണ്ടു പോകുന്നതിനെയാണ് ഓസീസ് ഓപ്പണർ വിമർശിച്ചത്. തനിക്കെതിരെ നടപടി എടുക്കാൻ വെറും നാല് ദിവസമാണ് ബോർഡ് എടുത്തത്. അത്രവേഗ മായിരുന്നു തീരുമാനം. എന്നാൽ പുനപരിശോധനാ ഹർജി പരിഗണിക്കാൻ നാലുവർഷം എടുത്തതിന് ഉത്തരം നൽകണമെന്നും വാർണർ പറഞ്ഞു.
പന്ത് ചുരുണ്ടൽ വിവാദത്തിൽ നായകസ്ഥാനത്തേക്ക് ആജീവനാന്ത വിലക്ക് നേരിട്ടി രിക്കുന്നത് പിൻവലിക്കണമെന്നാണ് വാർണറുടെ ആവശ്യം. 2023-24ലെ ഏകദിന ലോകകപ്പിൽ ഓസ്‌ട്രേലിയയെ നയിക്കുന്നതാരെന്ന ചർച്ച മുറുകുമ്പോഴാണ് വാർണർ നയം വ്യക്തമാക്കിയത്. ഐപിഎല്ലിൽ ഹൈദരാബാദ് ടീമിന്റെ നായകനായി ലോകോത്തര താരങ്ങളെ ഒത്തിണക്കത്തോടെ കളിപ്പിച്ച പരിചയം വാർണറുടെ മികവായും ഉയർത്തി ക്കാട്ടപ്പെടുന്നു.
പെരുമാറ്റചട്ടം ഭേദഗതി ചെയ്യുന്ന വിഷയത്തിൽ വാർണർ സമർപ്പിച്ച അപേക്ഷപോലും പരിഗണിച്ചത് നാല് വർഷങ്ങൾക്ക് ശേഷമാണെന്നതാണ് വാർണറെ ചൊടുപ്പിച്ചത്. പന്തുചുരണ്ടൽ വിവാദത്തിൽ സ്മിത്തിനേയും വാർണറേയുമാണ് ടീം അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് ഒരു വർഷം മാറ്റിനിർത്തിയത്. തുടർന്ന് ഇരുവരേയും ഇനി നായകരായി പരിഗണിക്കാനാകില്ലെന്ന ചട്ടവും കൊണ്ടുവന്നു. എന്നാൽ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ടീമിൽ കളിക്കാൻ തുടങ്ങിയ ശേഷവും തങ്ങളുടെ വാദം കേൾക്കാത്തതാണ് വാർണറെ ചൊടിപ്പിക്കുന്നത്. ക്യാപ്റ്റൻ സ്ഥാനത്തേക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയ നടപടിയെ ചോദ്യം ചെയ്താണ് വാർണർ രംഗത്തെത്തിയത്.
താനൊരു ക്രിമിനലല്ല. ക്രിക്കറ്റിൽ ഉണ്ടായ ഒരു കൈപിഴയ്‌ക്ക് ടീം മാറ്റിനിർത്തി ശിക്ഷിച്ചു. അത് അംഗീകരിക്കുന്നു. എന്നാൽ ടീമിൽ കളിക്കുന്ന താരങ്ങൾക്ക് നായകനാകാൻ സാധിക്കില്ലെന്ന ന്യായത്തിന് കൃത്യമായ മാനദണ്ഡം ഇന്നും അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഐസിസി തീരുമാനിച്ചിട്ടില്ല. ഈ അവ്യക്തത നിലനിൽക്കേ ക്രിക്കറ്റ് ഓസ്‌ട്രേലിയ തനിക്കെതിരെ കാണിക്കുന്ന വിവേചനം തീർത്തും അനീതിയാണെന്നും വാർണർ ആരോപിച്ചു.
ക്രിക്കറ്റ് ജീവിതമാക്കിയ കുടുംബമാണ് എന്റേത്. എനിക്ക് നേരിടേണ്ടി വന്നിരിക്കുന്ന അവഗണന എന്റെ കുടുംബത്തേയും മാനസികമായി ബാധിച്ചിരിക്കുന്നു. അത്രകണ്ട് എന്റെ ഭാര്യയും മക്കളും മാതാപിതാക്കളും ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നു. ഇത്ര നീണ്ടകാലയളവിൽ ഒരുതാരത്തെ ശിക്ഷിക്കാൻ പാകത്തിന് കുറ്റത്തിന്റെ ആഴമെന്താണെന്ന് വിശദീകരിക്കാൻ നാലു വർഷമായിട്ടും ബോർഡിനായിട്ടില്ലെന്നും ഇന്ത്യയിൽ ഏറെ ആരാധകരെ ഐപിഎൽ വഴിയും ടിക്ടോക് വീഡിയോ വഴിയും നേടിയെടുത്ത വാർണർ പറഞ്ഞു.
മൈതാനത്തും തീർത്തും ശാന്തനും തികഞ്ഞ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്ന താരമാണ് വാർണർ. സ്മിത്തിനേക്കാൾ മൈതാനത്ത് പ്രസരിപ്പോടെ ഇടപെടുന്ന വാർണറുടെ തിരിച്ചുവരവ് മികച്ചതായിരുന്നു. ഇതെല്ലാം മുൻനിർത്തിയാണ് വരാനിരിക്കുന്ന ലോകകപ്പിനായി താൻ ടീമിനെ നയിക്കാമെന്ന തരത്തിൽ വാർണർ ബോർഡുമായും മുതിർന്ന താരങ്ങളുമായും ആശയവിനിമയം നടത്തിയത്.















