ജയ്പൂർ: രാജസ്ഥാനിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കിയ കേസിൽ നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നേതാവ് അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് ഭിൽവാര ജില്ലാ മുൻ അദ്ധ്യക്ഷനും സജീവ പ്രവർത്തകനുമായ അബ്ദുൾ സലാം ആണ് അറസ്റ്റിലായത്. സംഭവത്തിൽ കൂടുതൽ പേർ ഉടൻ അറസ്റ്റിലാകുമെന്ന് പോലീസ് അറിയിച്ചു.
ആറ് മാസങ്ങൾക്ക് മുൻപായിരുന്നു കേസിനാസ്പദമായ സംഭവം.
സുബുർബാൻ സംഗനേറിൽ സംഘടിപ്പിച്ച റാലിയിലാണ് പോപ്പുലർ ഫ്രണ്ട് നേതാവും സംഘവും പാകിസ്താൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയത്. എന്നാൽ അന്ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇത് വ്യാപകമായി പ്രചരിച്ചതോടെ ഭിൽവാര സ്വദേശികൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച വീഡിയോ ഫോറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കി. ഇതിൽ വീഡിയോ വ്യാജമല്ലെന്ന് വ്യക്തമാകുകയായിരുന്നു. മറ്റുള്ളവർക്ക് പാക് അനുകൂല മുദ്രാവാക്യം ചൊല്ലി നൽകിയത് അബ്ദുൾ സലാം ആണ്. ഈ സാഹചര്യത്തിലാണ് ആദ്യം ഇയാളെ തന്നെ അറസ്റ്റ് ചെയ്തത്.
500 ഓളം പേരാണ് റാലിയിൽ പങ്കെടുത്തിരുന്നത്. ഇവർ മുദ്രാവാക്യം മുഴക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ഈ സാഹചര്യത്തിൽ കൂടുതൽ പേരെ കസ്റ്റഡിയിൽ എടുക്കാനാണ് പോലീസ് തീരുമാനം.
















Comments