ഗർഭപാത്രം കൃഷിഭൂമിയല്ല! ബദറുദീൻ അജ്മലിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിന് അസം മുഖ്യമന്ത്രിയുടെ ചുട്ട മറുപടി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഗർഭപാത്രം കൃഷിഭൂമിയല്ല! ബദറുദീൻ അജ്മലിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിന് അസം മുഖ്യമന്ത്രിയുടെ ചുട്ട മറുപടി

"Mother's Womb Can't Be...": Himanta Sarma Responds To B Ajmal's Remarks

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2022, 08:30 pm IST
FacebookTwitterWhatsAppTelegram

ഗുവാഹട്ടി: ഹിന്ദുക്കൾ മുസ്ലീങ്ങളെ കണ്ടുപഠിക്കണമെന്നും ചെറിയ പ്രായത്തിൽ വിവാഹം കഴിപ്പിക്കണമെന്നുമുള്ള വിവാദ പരാമർശം നടത്തിയ ബദറുദീൻ അജ്മലിന് മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഒരു അമ്മയുടെ ഗർഭപാത്രത്തെ കൃഷിഭൂമിയായി കണക്കാക്കരുതെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു.

കൂടുതൽ കുട്ടികളെ ഭൂമിയിലെത്തിക്കാൻ മുസ്ലീം സ്ത്രീകളോട് ആവശ്യപ്പെടുന്ന അജ്മലിനെ പോലെയുള്ളവരുടെ പ്രസ്താവനകളിൽ വീണുപോകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് കുട്ടികൾ ജനിച്ചാൽ കുടുംബത്തെ പരിമിതപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. എന്നിട്ട് ജനിച്ച മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാൻ വേണ്ടതെല്ലാം ചെയ്യണമെന്നും അസം മുഖ്യമന്ത്രി മുസ്ലീം വനിതകളോട് ആവശ്യപ്പെട്ടു.

”എനിക്ക് നിങ്ങളുടെ വോട്ട് വേണ്ട, പക്ഷെ അജ്മലിന് നിങ്ങൾ ചെവി കൊടുക്കരുത്. രണ്ടിൽ കൂടുതൽ കുട്ടികളെ കഴിയുമെങ്കിൽ ജനിപ്പിക്കരുത്. പകരം ജനിച്ച മക്കൾക്ക് പരമാവധി വിദ്യാഭ്യാസവും മറ്റ് സൗകര്യങ്ങളും പ്രാപ്തമാക്കുക. അവർ ഡോക്ടർമാരും എഞ്ചിനീയർമാരുമൊക്കെയാകട്ടെ.. ” അസം മുഖ്യമന്ത്രി പറഞ്ഞു. ബദറുദീൻ അജ്മലിന്റെ ലോക്‌സഭാ സീറ്റായ ദുബ്രിക്ക് സമീപം ബൊംഗയ്ഗാവിൽ നടന്ന പൊതുറാലിക്കിടെയാണ് ഹിമന്ത ബിശ്വ ശർമ്മയുടെ പരാമർശം. മേഖലയിൽ ഏറ്റവും അധികമുള്ളത് മുസ്ലീം സമൂഹമായതിന്റെ പശ്ചാത്തലത്തിലാണ് മുസ്ലീം സ്ത്രീകളോട് ഇത്തരമൊരു ഉപദേശം നൽകിയത്.

എഐയുഡിഎഫ് അദ്ധ്യക്ഷനും എംപിയുമായ ബദറുദീൻ അജ്മൽ കഴിഞ്ഞ ദിവസമായിരുന്നു വിവാദത്തിനാസ്പദമായ പരാമർശം നടത്തിയത്. നാൽപ്പത് വർഷങ്ങൾക്ക് മുൻപ് ഹിന്ദുക്കൾ രണ്ടും മൂന്നും വിവാഹങ്ങൾ കഴിച്ചിരുന്നു. മുസ്ലീങ്ങളെ മാതൃകയാക്കി ഹിന്ദുക്കളും പെൺകുട്ടികളെ വിവാഹം കഴിപ്പിക്കണം. 18 വയസിൽ പെൺകുട്ടികളെയും 22 വയസിൽ ആണുങ്ങളെയും വിവാഹം കഴിപ്പിക്കണം. പ്രായം കൂടിയാൽ കുട്ടികളുണ്ടാകാൻ പാടാണ്. ഇതായിരുന്നു അജ്മലിന്റെ വിവാദ പ്രസ്താവന.

പരാമർശത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നതോടെ അജ്മൽ തന്റെ വാക്കുകൾ പിൻവലിക്കുകയാണെന്ന് അറിയിച്ചിരുന്നു. ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ലക്ഷ്യമിട്ട് പറഞ്ഞതല്ല. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ വാക്കുകൾ പിൻവലിക്കുന്നു. ജനസംഖ്യ നിയന്ത്രിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. ഇതാണ് താൻ ഉയർത്തിക്കാട്ടിയതെന്നും ബദറുദ്ദീൻ പ്രതികരിച്ചു.

Tags: AssamBadruddin AjmalHimanta Sarma
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies