ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഹിന്ദു പെൺകുട്ടിയെ ആൾമാറാട്ടം നടത്തി നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കൻ ശ്രമം. സംഭവത്തിൽ പ്രതി സാദിഖിനെ പോലീസ് അറസ്റ്റ് ചെയ്തു. രാംനഗർ സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
ഫേസ്ബുക്ക് വഴിയാണ് സാദിഖ് പെൺകുട്ടിയുമായി സൗഹൃദത്തിലായത്. ശിവ് താക്കൂർ എന്നായിരുന്നു പെൺകുട്ടിയോട് ഇയാൾ പരിചയപ്പെടുത്തിയിരുന്നത്. തുടർന്ന് ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയമായി വളർന്നു. ഇതോടെ ഇരുവരും വിവാഹം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ ഇയാൾ മുസ്ലീമാണെന്ന് മനസ്സിലാക്കിയ പെൺകുട്ടി ബന്ധത്തിൽ നിന്നും പിന്മാറി. ഇതോടെ ഇയാൾ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ട് നിർബന്ധിക്കുകയായിരുന്നു. പ്രലോഭിപ്പിച്ച് ഹിന്ദു മതം ഉപേക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ പെൺകുട്ടി മറ്റൊരാളെ വിവാഹം ചെയ്യാൻ തീരുമാനിച്ചു. ഇത് മനസ്സിലാക്കിയ സാദിഖ് ഈ വിവാഹം മുടക്കുകയായിരുന്നു. ഇതോടെയാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്.
സാദിഖിനെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഇയാളിൽ നിന്നും പോലീസ് കൂടുതൽ വിശദാംശങ്ങൾ ശേഖരിക്കുകയാണ്.
Comments