ലക്നൗ: ഉത്തർപ്രദേശിൽ ഭീകര സംഘടനകളുമായി ബന്ധമുള്ള യുവാവ് അറസ്റ്റിൽ. സഹരൺപൂർ സ്വദേശി അസറുദ്ദീനാണ് അറസ്റ്റിലായത്. സംഭവത്തിൽ ഭീകര വിരുദ്ധ സ്ക്വാഡ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകീട്ടോടെയായിരുന്നു അസറുദ്ദീനെ അറസ്റ്റ് ചെയ്ത്. അൽഖ്വായ്ദ, ബംഗ്ലാദേശി ഭീകര സംഘടനയായ ജമാത്ത് ഉൾ മുജാഹിദ്ദീൻ എന്നീ ഭീകര സംഘടനകളുമായാണ് ഇയാൾക്ക് ബന്ധം. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളിലൂടെയും, എഴുത്തുകളിലൂടെയും യുവാക്കളെ ഇയാൾ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യാറുമുണ്ട്. അസറുദ്ദീന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഭീകര വിരുദ്ധ സ്ക്വാഡിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയ ഭീകര വിരുദ്ധ സ്ക്വാഡ് ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. കുറ്റ സമ്മതം നടത്തിയതോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
അസറുദ്ദീന്റെ പക്കൽ നിന്നും മൊബൈൽ ഫോണും രണ്ട് സിംകാർഡുകളും പിടിച്ചെടുത്തിട്ടുണ്ട്. ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചു. ഇരു ഭീകര സംഘടനകളിലെയും പ്രധാന ഭീകര നേതാക്കളുമായി ഉൾപ്പെടെ അസറുദ്ദീന് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
Comments