പാകിസ്താന്റെ സമ്പദ്വ്യവസ്ഥ അനുദിനം ഏറ്റവും മോശം അവസ്ഥയിലേക്ക് പോവുകയാണെന്ന് റിപ്പോർട്ട്. തങ്ങളുടെ പൗരന്മാർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കുന്നതിൽ പാക് സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. വീടുകളിലെ ആവശ്യങ്ങൾക്കായി പാചകവാതകം പ്ലാസ്റ്റിക് ബാഗുകളിലാക്കി ആളുകൾ കൊണ്ടുപോകുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
ഖൈബർ പഖ്തൂൻഖ്വ മേഖലയിലെ ജനങ്ങളാണ് ഗ്യാസ് സിലിണ്ടറുകൾ ലഭ്യമല്ലാത്തതിനാൽ പാചക വാതകം സംഭരിക്കുന്നതിനായി പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിച്ചത്. ഖൈബർ പഖ്തൂൻഖ്വയിലെ കരാക്ക് ജില്ലയിലെ ജനങ്ങൾക്ക് 2007 മുതൽ ഗ്യാസ് കണക്ഷൻ നൽകിയിട്ടില്ല. ഗ്യാസ് കൊണ്ടുപോകുന്ന പൈപ്പ് ലൈൻ തകരാറിലായതിന് പിന്നാലെ കഴിഞ്ഞ രണ്ട് വർഷമായി ഹംഗു നഗരത്തിലെ ജനങ്ങൾക്കും ഗ്യാസ് കണക്ഷൻ ലഭിച്ചിട്ടില്ല.
In Pakistan, the practice of using gas packed in plastic bags instead of cylinders for cooking has increased. Gas is sold by filling bags inside the shops connected to the gas pipeline network. People use it in the kitchen with the help of a small electric suction pump.#pkmb pic.twitter.com/e1DpNp20Ku
— R Singh…🤸🤸 (@lonewolf_singh) December 31, 2022
വാണിജ്യ ഗ്യാസ് സിലിണ്ടറുകൾക്ക് വലിയ വിലയാണെന്നതും സാധാരണക്കാരെ ഇത്തരം പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കാൻ നിർബന്ധിതരാക്കുന്നു. വാണിജ്യ ഗ്യാസ് സിലിണ്ടറുകൾക്ക് ഏകദേശം 10,000 പാകിസ്താൻ രൂപയാണ് വില. എന്നാൽ പ്ലാസ്റ്റിക് ബാഗുകളിലെ പാചകവാതകത്തിന് 500 മുതൽ 900 രൂപ വരെ മാത്രമാണ് വില ഈടാക്കുന്നത്. അതേസമയം ഇത്തരം ബാഗുകളെ ചലിക്കുന്ന ബോംബുകളെന്നാണ് വിളിക്കുന്നത്.
ഒരു ബോംബിനേക്കാൾ വലിയ പ്രഹരശേഷി ഇവയ്ക്കുണ്ടാകുമെന്നാണ് പറയുന്നത്. സ്ഫോടനത്തിനുള്ള സാദ്ധ്യതയും വളരെ കൂടുതലാണ്. കംപ്രസ്സറിന്റെ സഹായത്തോടെയാണ് പ്ലാസ്റ്റിക് ബാഗിൽ പാചകവാതകം നിറയ്ക്കുന്നത്. ഈ ബാഗുകൾക്ക് പ്രത്യേകം വാൽവും നൽകിയിട്ടുണ്ട്. ഒരു മണിക്കൂർ സമയമെടുത്താണ് മൂന്ന് മുതൽ നാല് കിലോ വരെ ഗ്യാസ് ബാഗിനുള്ളിൽ നിറയ്ക്കുന്നത്.
Comments