കൊച്ചി: കവിയും ഗാനരചയിതാവുമായ ബീയാർ പ്രസാദ് അന്തരിച്ചു. 61 വയസായിരുന്നു. ചങ്ങനാശേരിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും നാളുകളായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ആലപ്പുഴ മങ്കൊമ്പ് സ്വദേശിയായ ബീയാർ പ്രസാദ് നിരവധി സിനിമകൾക്ക് ഹിറ്റ് ഗാനമൊരുക്കിയ പ്രതിഭയായിരുന്നു. ഏഷ്യാനെറ്റിൽ ദീർഘകാലം അവതാരകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
കിളിച്ചുണ്ടൻ മാമ്പഴം, വെട്ടം, ജലോത്സവം എന്നീ സിനിമകളിലെ ജനപ്രീതി നേടിയ ഗാനങ്ങൾ ഉൾപ്പെടെ രചിച്ചത് ബീയാർ പ്രസാദായിരുന്നു. ഏറ്റവും ഒടുവിൽ പാട്ടെഴുതിയ ചിത്രം തട്ടിൻപുറത്ത് അച്യുതനാണ്.
ഒന്നാം കിളി പൊന്നാൺകിളി, ഒന്നാനാം കുന്നിന്മേലേ, കസവിന്റെ തട്ടമിട്ട്, കേരനിരകളാടും, ഒരു കാതിലോല ഞാൻ കണ്ടീല, മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ.., കണ്ടോ കണ്ടോ കടലു കണ്ടിട്ടെത്ര നാളായി തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചത് ബീയാർ പ്രസാദാണ്.
Comments