ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഭാഷകളിൽ രണ്ടെണ്ണം ഇന്ത്യയിൽ നിന്നുള്ളതാണെന്ന് ഗവേഷകർ. തമിഴും സംസ്‌കൃതവും ഏറ്റവും പഴക്കമേറിയ ഭാഷയായാണ് കണക്കാക്കുന്നത്. ഇവ കൂടാതെ ഏറ്റവും പഴക്കമേറിയ മറ്റ് ഭാഷകൾ ഇറ്റാലിയൻ, കൊറിയൻ, ഫാഴ്സി, ഹെബ്ര്യൂ, അറമൈക്, ചൈനീസ്, ഗ്രീക്ക്, ഈജിപ്ഷ്യൻ എന്നിവയാണ്.
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ ഭാഷയാണ് സംസ്‌കൃതം. ജൈനമതം ഹിന്ദുമതം, ബുദ്ധ മതം എന്നിവയുടെ ഭാഷകളാണിത്. ഇന്ത്യയിൽ പുരാതനമായ കൃതികളിലും ഗാനങ്ങളിലും പ്രാർത്ഥനകളിലും സംസ്‌കൃതം ഉപയോഗിക്കുന്നുണ്ട്. ബിസി 300 മുതൽ തമിഴ് ഭാഷയുടെ അടയാളങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിൽ മാത്രമല്ല തമിഴുള്ളത്. ശ്രീലങ്കയിലെയും സിംഗപ്പൂരിലെയും ഔദ്യോഗിക ഭാഷകളിൽ ഒന്ന് കൂടിയാണ് തമിഴ്.
അതേസമയം ഏറ്റവും പഴക്കമേറിയ ഭാഷ ഈജിപ്ഷ്യനാണെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. 500 ബിസിയിലാണ് ഫാഴ്‌സി ഭാഷ ഉത്ഭവിക്കുന്നത്. പേർഷ്യൻ സമൂഹം ഉപയോഗിക്കുന്ന ഭാഷയാണിത്. ഉസ്‌ബെക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാഖ്, താജിക്കിസ്താൻ, അസെർബായ്ജാൻ എന്നീ രാജ്യങ്ങളിലും ഫാഴ്‌സി ഭാഷ ഉപയോഗിക്കുന്നവരുണ്ട്. അതേസമയം 1,250 ബിസി കാലം മുതൽ പ്രചാരത്തിലുള്ളതാണ് ചൈനീസ്. കൊറിയൻ ഭാഷയും ആയിരക്കണക്കിന് വർഷം മുമ്പുള്ളതാണെന്നാണ് കണ്ടെത്തൽ. നോർത്ത്, സൗത്ത് കൊറിയക്കാരാണ് ഈ ഭാഷ ഉപയോഗിക്കുന്നത്.
ലോകത്തിലെ ഏറ്റവും പഴക്കമേറിയ രാജ്യങ്ങളിൽ ഏഴാം സ്ഥാനമാണ് ഇന്ത്യയ്‌ക്കുള്ളത്. വേൾഡ് പോപ്പുലേഷൻ റിവ്യൂവിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.
Comments