ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയുടെ അതിഥിയാകാൻ കഴിഞ്ഞത് മഹത്തായ കാര്യമാണെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റെ അബ്ദുൽ ഫത്താ അൽ സിസി. ഭാരതത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയാകാൻ നിയോഗിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ വേളയിൽ അദ്ദേഹം എല്ലാ ഇന്ത്യക്കാർക്കും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
ഇതാദ്യമായാണ് ഈജിപ്ഷ്യൻ പ്രസിഡന്റ് ഇന്ത്യയിൽ സന്ദർശനം നടത്തുന്നത്. പ്രഥമ സന്ദർശനം റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ചാണെന്നതിനാൽ സിസിയുടെ വരവ് ചരിത്രപരമായ മൂഹൂർത്തമായി രാജ്യം കണക്കാക്കുന്നു.
രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡ്യ, വാണിജ്യ മന്ത്രി പീയുഷ് ഗോയൽ, ഡൽഹി ലെഫ്റ്റന്റ് ഗവർണർ വി.കെ. സെക്സേന തുടങ്ങിവർ ചേർന്ന് അദ്ദേഹത്തെ സ്വാഗതം ചെയ്തു.
കേന്ദ്ര സർക്കാരിനും ഓരോ ഭാരതീയനും റിപ്പബ്ലിക് ദിന വേളയിൽ അഭിനന്ദനങ്ങൾ നൽകുകയാണെന്ന് സിസി പറഞ്ഞു. ഇന്ത്യയും ഈജിപ്തുമായുള്ള ബന്ധം സവിശേഷത നിറഞ്ഞതും സുസ്ഥിരവുമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തം പുതിയ തലത്തിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments