ന്യൂഡൽഹി : ഉയർന്ന ഗുണമേന്മയുള്ള ചികിത്സ എല്ലാവർക്കും ഒരുപോലെ ലഭ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജനആരോഗ്യ യോജനയിലൂടെ ഏകദേശം 80,000 കോടിയോളം രൂപ രാജ്യത്തെ പൗരന്മാർക്ക് ചികിത്സാ സഹായം നൽകാൻ സാധിച്ചു. ‘കൊറോണ മഹാമാരിയുടെ വ്യാപനം ആഗോളതലത്തിൽ തന്നെ ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യ ഒരു പടി മുന്നിലാണ്, നമ്മുടെ രാജ്യം ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഉയർന്ന ഗുണമേന്മയുള്ള ചികിത്സ എല്ലാവർക്കും ഒരേപോലെ ലഭ്യമാക്കുക എന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്’ പ്രധാനമന്ത്രി പറഞ്ഞു. ‘ആരോഗ്യവും, മെഡിക്കൽ ഗവേഷണവും’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള വെബിനാറിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഗുരുതരമായ രോഗബാദ്യതർക്ക് ആധുനിക ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാൻ സർക്കാർ ശ്രമിക്കുകയാണ്, അവർ താമസിക്കുന്ന പ്രദേശവാസികൾക്ക് ഗുണനിലവാരമുള്ള പരിശോധനയും, ചികിത്സാ സൗകര്യങ്ങളും നൽകുന്നതിന് സർക്കാർ അക്ഷീണം പ്രവർത്തിക്കുന്നു, സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ‘ആയുഷ്മാൻ ഭാരത്’, കുറഞ്ഞ നിരക്കിൽ മരുന്നുകൾ വിൽക്കുന്ന ‘ജൻ ഔഷധി’ കേന്ദ്രങ്ങൾ, എന്നിവയിലൂടെ ചികിത്സാ സൗകര്യം ഉറപ്പാക്കുന്നതിന് സർക്കാർ മുൻഗണന നൽകുന്നു’ പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് ഒരു പുതിയ ആരോഗ്യ സംരക്ഷണ ഇക്കോസിസ്റ്റം സൃഷ്ടിക്കുമെന്നും അതിലൂടെ സംരംഭകർക്കും, നിക്ഷേപകർക്കും അവസരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള ആശയങ്ങളും നിർദ്ദേശങ്ങളും ശേഖരിക്കുന്നതിനായി സർക്കാർ സംഘടിപ്പിച്ച 12-പോസ്റ്റ് വെബിനിറിന്റെ ഒരു ഭാഗമാണ് ഈ വെബിനാർ.
Comments