ജയ്പൂർ : രാജസ്ഥാനിൽ നവവധുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ആഗ്ര സ്വദേശിനിയായ സോണിയ (23)യാണ് മരിച്ചത്. രാജസ്ഥാനിലെ ധോൽപൂരിൽ ഇന്നലെയാണ് സംഭവം. സോണിയയെ ഭർതൃവീട്ടുകാരാണ് കൊലപ്പെടുത്തിയതെന്ന സഹോദരൻ പോലീസിൽ പരാതിനൽകിയതോടെ സംഭവം പുറത്തറിയുന്നത്.
കഴിഞ്ഞ വർഷമാണ് ശർമ്മതുരയിലെ സാഹ്നിപാഡയിൽ താമസിക്കുന്ന ആകാശും സോണിയയും വിവാഹിതരായത്. യുവതിയുടെ ഭർത്താവ് കൂലിപ്പണിക്കാരനാണ്, അതിനാൽ പലപ്പോഴും വീട്ടിൽ നിന്ന് മാറിനിൽക്കാറുണ്ടെന്ന് പോലീസ് അറിയിച്ചു.
യുവതിയുടെ അടുത്ത ബന്ധുക്കളെയോ ഭർത്താവിനെയോ സോണിയയുടെ മരണവിവരം ഭർതൃവീട്ടുകാർ അറിയിച്ചിരുന്നില്ല. ഭർത്താവിന്റെ അഭാവത്തിൽ നവവധുവിന്റെ അന്ത്യകർമങ്ങൾ നടത്താൻ ഭർതൃവീട്ടുകാർ ശ്രമിക്കുകയായിരുന്നു. എന്നാൽ യുവതിയുടെ മരണവിവരം അറിഞ്ഞതോടെ സോണിയയുടെ സഹോദരൻ സിർമതുര പോലീസ് സ്‌റ്റേഷനിൽ പരാതിനൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ശ്മശാനത്തിലെത്തിയ പോലീസ് സംസ്‌ക്കാരം തടയുകയും ചിതയിൽ വെള്ളം ഒഴിച്ച് തീ അണച്ച് പാതി കത്തിക്കരിഞ്ഞ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ എഫ്എസ്എൽ സംഘത്തെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവുകൾ ശേഖരിച്ചു. പാതി കത്തിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി
ശരംതുറ സിഎച്ച്‌സി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തുമെന്നും പോലീസ് അറിയിച്ചു.
Comments