സ്വന്തം കീശ നിറയ്ക്കാൻ സ്വർണം മുതൽ മാലിന്യം വരെ ഉപയോ​ഗിക്കുന്ന ഒരു മുഖ്യമന്ത്രി; സോണ്ട കമ്പനിക്കാർക്ക് മാലിന്യ സംസ്ക്കരണത്തിൻറെ കരാർ നൽകിയത് പിണറായി വിജയൻ: വി.മുരളീധരൻ
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

സ്വന്തം കീശ നിറയ്‌ക്കാൻ സ്വർണം മുതൽ മാലിന്യം വരെ ഉപയോ​ഗിക്കുന്ന ഒരു മുഖ്യമന്ത്രി; സോണ്ട കമ്പനിക്കാർക്ക് മാലിന്യ സംസ്ക്കരണത്തിന്റെ കരാർ നൽകിയത് പിണറായി വിജയൻ: വി.മുരളീധരൻ

Janam Web Desk by Janam Web Desk
Mar 15, 2023, 04:33 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ജനങ്ങളെ വിഷവാതകത്തിന് ഇരയാക്കിയ സ്വകാര്യകമ്പനിയെ പിന്തുണയ്‌ക്കുന്ന ഭരണാധികാരി ജനങ്ങളുടെ അന്തകനാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സോണ്ട ഇൻഫ്രാടെക്കിനെ പിണറായി വിജയന് പേടിയാണ്. മാലിന്യസംസ്ക്കരണത്തിൽ അഴിമതി നടന്നുവെന്ന് വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ മൗനം. രാജ്യത്തെ സ്വകാര്യകുത്തക കമ്പനികൾക്കെതിരെ വാതോരാതെ പ്രസംഗിക്കുന്ന എം.ബി രാജേഷ് എങ്ങനെയാണ് സ്വകാര്യകമ്പനിയുടെ വക്താവായി എന്ന ഉത്തരവും പിണറായിയുടെ മൗനത്തിലുണ്ടെന്ന് വി. മുരളാധരൻ തുറന്നടിച്ചു.

സോണ്ടയെ ആർക്കാണ് പേടി. പിണറായി വിജയന് പേടിയുണ്ടെന്ന് വ്യക്തം. കേരളം നേരിട്ട അസാധാരണമായ വായുമലിനീകരണ ദുരന്തത്തിൽ പതിമൂന്നാം ദിവസം മാത്രം വായ തുറന്ന മുഖ്യമന്ത്രി, ദുരന്തത്തിന് കാരണക്കാരായ സ്വകാര്യകമ്പനിയെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. കമ്പനിയുടെ പിആർ ഏറ്റെടുത്ത് നിയമസഭയിൽ സംസാരിച്ച തദ്ദേശമന്ത്രിയുടെ വാക്കുകൾ ഭരണത്തിൽ ‘സോണ്ട’യുടെ സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു. മുഖ്യമന്ത്രിയുടെ മൗനം, മാലിന്യസംസ്ക്കരണത്തിലെ അഴിമതിയുടെ മാലിന്യം ആവർത്തിച്ചുറപ്പിക്കുന്നു. ലോകത്തിൽ ഏറ്റവും മികച്ചതാണ് വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനി എന്ന് സ്ഥാപിക്കാൻ ശ്രമിച്ച എം.ബി രാജേഷ്, കമ്പനിക്കെതിരെ കർണാടകയിൽ നടക്കുന്ന വിജിലൻസ് അന്വേഷണത്തെക്കുറിച്ച് തന്ത്രപൂർവം മൗനം പാലിച്ചു. രാജ്യത്തെ ‘സ്വകാര്യകുത്തക കമ്പനി’കൾക്കെതിരെ വാതോരാതെ പ്രസംഗിക്കുന്ന എം.ബി രാജേഷ് എങ്ങനെ സ്വകാര്യകമ്പനിയുടെ വക്താവായി എന്നതിന്റെ ഉത്തരവും പിണറായിയുടെ മൗനത്തിലുണ്ട്.

സോണ്ട കമ്പനിക്കാർക്ക് നാട്ടിലെ മുഴുവൻ മാലിന്യ സംസ്ക്കരണത്തിന്റെയും കരാർ നൽകിയതിന് പിന്നിൽ മുഖ്യമന്ത്രി തന്നെയെന്ന് ഉറപ്പായിരിക്കുന്നു. സ്വർണം മുതൽ മാലിന്യം വരെ സ്വന്തം കീശ നിറയ്‌ക്കാൻ കേരളത്തെ ഒറ്റുകൊടുക്കുന്ന ഈ മനുഷ്യന് മുഖ്യമന്ത്രിക്കസേരയിലിരിക്കാൻ എന്ത് യോഗ്യതയാണുള്ളത്. ‘മരുമക്കൾ’ പിണറായി വിജയന് ബലഹീനതയായിരിക്കും. പക്ഷേ അദ്ദേഹത്തിന്റെ വ്യക്തിപരമായ ബലഹീനതകളുടെ ദുരന്തം ഏറ്റുവാങ്ങേണ്ട ബാധ്യത കേരളത്തിലെ ജനങ്ങൾക്കില്ല. തന്റെ ജനങ്ങളെ വിഷവാതകത്തിന് ഇരയാക്കിയ സ്വകാര്യകമ്പനിയെ പിന്തുണയ്‌ക്കുന്ന ഭരണാധികാരി ‘ക്യാപ്റ്റനോ’ അന്തകനോ എന്ന് കേരളത്തിലെ ജനം തീരുമാനിക്കട്ടെ. അടിമുടി അഴിമതിയുടെ ദുർഗന്ധം വമിപ്പിക്കുന്ന പിണറായി ഭരണം ഇനിയും കേരളത്തിന് വേണോയെന്നും ജനങ്ങൾ തീരുമാനിക്കണമെന്ന് വി. മുരളീധരൻ പറഞ്ഞു.

Tags: v.muraleedharanPinarayi Vijayanwaste managementZonta Infratech
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ബു​ധ​നാ​ഴ്ച ന​ട​പ്പാ​ക്കി​ല്ല; നീ​ട്ടി​വ​ച്ചെ​ന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

ചിക്കൻപീസ് അധികമായി ചോദിച്ചു; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

പഠിക്കാൻ എന്ന് പേരിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തു; ലഹരി ഉപയോ​ഗവും വിൽപ്പനയും;. യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

‘കോമ്രേഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്നും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ

Latest News

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies