കായംകുളം: പ്രദേശത്തെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി കായംകുളത്ത് അടുത്ത വിവാദം.എം വി ഗോവിന്ദന്റെ ജാഥയിൽ രക്തസാക്ഷി കുടുംബത്തെ ആദരവ് ചടങ്ങിൽ നിന്ന് ഒഴിവാക്കി എന്നാണ് ആരോപണം. രക്തസാക്ഷിയായ സിയാദിന്റെ പേര് പോലും പറഞ്ഞില്ലെന്നാണ് പരാതി
അതെ സമയം പാർട്ടി സിയാദ് രക്തസാക്ഷിയാണോ എന്ന് വ്യക്തമാക്കണമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഒരു വിഭാഗം പ്രവർത്തകർ ആവശ്യപ്പെട്ടു.
സിയാദിന്റെ പേരിൽ സിപിഎം പിരിച്ച ഫണ്ട് നേതാക്കൾ തട്ടിച്ചതായും നേരത്തെ ആക്ഷേപമുയർന്നതാണ്. അവിടെ സ്ത്രീകൾക്കെതിരെ അശ്ലീല ഭാഷണം നടത്തിയ ലോക്കൽ സെക്രട്ടറി ജാഥയുടെ സ്വീകരണ വേദിയിൽ കയറി എം.വി ഗോവിന്ദനൊപ്പം നിന്നതിലും നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്.
ഏറെ വിവാദങ്ങൾ ഉയർത്തിയതാണ്സിയാദിന്റെ കൊലപാതകം . 2020 ഓഗസ്റ്റിലാണ് ലാണ് വെറ്റ മുജീബ് എന്ന ആളിന്റെ കുത്തേറ്റ് സിയാദ് മരിക്കുന്നത്. ഈ കൃത്യം ചെയ്ത ശേഷം വെറ്റ മുജീബിനെ രക്ഷ പെടാൻ സഹായിച്ചത് അന്നത്തെ കൊണ്ഗ്രെസ്സ് കൗൺസിലർ കാവിൽ നിസാം ആയിരുന്നു ആരോപണമുണ്ട് .ഈ കേസിൽ കാവിൽ നിസാം അറസ്റ്റിൽ ആയിരുന്നു. എന്നാൽ സിയാദ് കൊല്ലപ്പെട്ട സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും അതൊരു ഗുണ്ടാ ആക്രമണംആണെന്നും ആയിരുന്നു അന്നത്തെ മന്ത്രി ജി സുധാകരന്റെ പ്രതികരണം. ഇതേതുടർന്ന് സിപിഎമ്മിൽ വിവാദം പടർന്നു പിടിച്ചിരുന്നു.അതിന്റെ ബാക്കിയായിയാണ് ഇപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥയിൽ സിയാദിന്റെ പേര് പോലും പരാമർശിക്കാതെ വിട്ടത്.
നേരത്തെ കായംകുളത്ത് സിപിഎം യുവനേതാവിനെതിരേ ഗാര്‍ഹിക പീഡന പരാതി ഉഅയർന്നിരുന്നു. ഭാര്യയെ ഒഴിവാക്കാന്‍ ആഭിചാരക്രിയ നടത്തിയെന്നും പരസ്ത്രീ ബന്ധം ചോദ്യംചെയ്തതിന് ക്രൂരമായി മര്‍ദിച്ചെന്നും പാര്‍ട്ടിക്കു നല്കിയ പരാതിയില്‍ പറയുന്നു.ജില്ലാപഞ്ചായത്ത് ജനപ്രതിനിധികൂടിയായ കായംകുളം ഏരിയാ കമ്മിറ്റി അംഗത്തിനെതിരേയാണ് പരാതി ഉയർന്നത്. ഭാര്യയും മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗവും, ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗവുമാണ്.
Comments