ലക്നൗ : ഉത്തർപ്രദേശിൽ ബിഎസ്പി നേതാവും മാംസവ്യാപാരിയുമായ ഹാജി യാക്കൂബ് ഖുറേഷിയുടെ ഒമ്പത് കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. ഇതോടൊപ്പം 31 കോടിയുടെ അനധികൃത സ്വത്തുക്കളും കണ്ടെത്തിയിട്ടുണ്ട്.
മീററ്റ് പോലീസ് വ്യാഴാഴ്ച യാക്കൂബിന്റെ ഛത്തർപൂരിലെ വയലുകൾ അറ്റാച്ച് ചെയ്തിരുന്നു . യാക്കൂബിന്റെ ഭാര്യ സഞ്ജീദാ ബീഗത്തിന്റെ പേരിലാണ് ഇവ രണ്ടും. ഈ പാടങ്ങളുടെ മൂല്യം ഒമ്പത് കോടിയോളം വരും.
ജയിലിൽ കഴിയുന്ന യാക്കൂബിന്റെ 31 കോടി 77 ലക്ഷം രൂപയുടെ അനധികൃത സ്വത്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ഇവയിലും ഉടൻ നടപടിയുണ്ടാകും. യാക്കൂബിന്റെ സ്വത്തുക്കളുടെ വിശദാംശങ്ങളിൽ 26 വസ്തുവകകൾ ഭൂമിയുടെയും കെട്ടിടങ്ങളുടെയും രൂപത്തിലാണ്. 32 വാഹനങ്ങളുണ്ട്. ഇതിൽ 24 ലധികം ആഡംബര കാറുകളുണ്ട് . ബാക്കിയുള്ളവ ഇരുചക്ര വാഹനങ്ങളാണ്.
ഭൂമിയും കെട്ടിടവുമായി കണ്ടെത്തിയ 26 വസ്തുവകകളിൽ 7 ആഡംബര മന്ദിരങ്ങളും ഉൾപ്പെടുന്നു. മീററ്റിലെ വിവിധ സ്ഥലങ്ങളിലായാണ് ഇവ സ്ഥിതി ചെയ്യുന്നത്.യാക്കൂബിന്റെ ഹാപൂർ റോഡിലെ സ്‌കൂൾ, ആശുപത്രി, ഇറച്ചി ഫാക്ടറി, പ്ലോട്ട്, സരായ് ബഹ്‌ലിമിലെ രണ്ട് വീടുകൾ, മറ്റ് അനധികൃത സ്വത്തുക്കൾ എന്നിവ പോലീസ് കണ്ടെത്തി.
യാക്കൂബ് ഖുറേഷിക്ക് 10 ഗ്രാമങ്ങളിൽ ഭൂമിയുണ്ട്. ഇവിടങ്ങളിൽ ചില നിർമാണങ്ങളും നടത്തിയിട്ടുണ്ട്. സരായ് ബഹ്ലിം കോട്വാലിയിൽ 2 വീടുകൾ സഞ്ജീദാ ബീഗത്തിന്റെ പേരിലാണ്. സാഹിദ്പൂരിൽ 6 കെട്ടിടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
മെഴ്‌സിഡസ്, ജാഗ്വാർ, റേഞ്ചർ റോവർ തുടങ്ങിയ ആഡംബര വാഹനങ്ങളും സ്‌പോർട്‌സ് ബൈക്കുകളും യാക്കൂബിന്റെയും മക്കളായ ഇമ്രാൻ, ഫിറോസിന്റെയും പേരിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്നോവ, പജീറോ, ബലേറോ, 5 സ്കോർപിയോ എന്നിവയുൾപ്പെടെ 23 വാഹനങ്ങളാണ് അൽഫാഹിം മീടെക്‌സ് കമ്പനിയുടെ പേരിൽ ഉള്ളത്.
ഹാജി യാക്കൂബ് ഖുറേഷി 2023 ജനുവരി 7 മുതൽ സോൻഭദ്ര ജയിലിലാണ്. മക്കളായ ഇമ്രാനും ഫിറോസും ഇപ്പോൾ ജാമ്യത്തിലാണ്. യാക്കൂബ് ഖുറേഷിയും മക്കളും അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് പരാതി . ഹാജി യാക്കൂബ് 1989 വരെ തന്റെ വണ്ടിയിൽ നാരങ്ങ വിറ്റാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയത് .
പിന്നെ ശർക്കര വ്യാപാരത്തിലും , റിയൽ എസ്റ്റേറ്റിലും ഇറങ്ങി . പിന്നാലെ ബിഎസ്പിയിൽ ചേർന്ന് മായാവതി സർക്കാരിൽ മന്ത്രിയായി. അതേസമയം അലിഗഡിലെ ഇറച്ചി വ്യാപാരി ഹാജി സഹീറിന്റെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ് മൂന്നാം ദിവസവും തുടരുകയാണ് . അവിടെ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വത്ത് കണ്ടെടുത്തതായാണ് സൂചന.
Comments