അനുമോൾക്ക് അനക്കമുണ്ടെന്ന് കണ്ടപ്പോൾ വെള്ളം നൽകി; മരണം ഉറപ്പാക്കാൻ വീണ്ടും ഷാൾ മുറുക്കി ശ്വാസംമുട്ടിച്ചു; കട്ടിലിൽ കിടത്തി കൈത്തണ്ട മുറിച്ചു; പിറ്റേ ദിവസം പോലീസിൽ പരാതിയും നൽകി; കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സംഭവം വിവരിച്ച് ബിജേഷ്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

അനുമോൾക്ക് അനക്കമുണ്ടെന്ന് കണ്ടപ്പോൾ വെള്ളം നൽകി; മരണം ഉറപ്പാക്കാൻ വീണ്ടും ഷാൾ മുറുക്കി ശ്വാസംമുട്ടിച്ചു; കട്ടിലിൽ കിടത്തി കൈത്തണ്ട മുറിച്ചു; പിറ്റേ ദിവസം പോലീസിൽ പരാതിയും നൽകി; കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സംഭവം വിവരിച്ച് ബിജേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2023, 08:49 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി: കാഞ്ചിയാറിൽ അദ്ധ്യാപിക അനുമോളെ കൊലപ്പെടുത്തി ഭർത്താവ് പുതപ്പിൽ പൊതിഞ്ഞ് കട്ടിലിനിടയിൽ സൂക്ഷിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. സ്‌കൂൾ വിദ്യാർത്ഥികളിൽ നിന്ന് പിരിച്ചെടുത്ത പണം അനുമോൾ കൈയിൽ സൂക്ഷിച്ചിരുന്നു. ഈ പണം അനുമോളുടെ കൈയിൽ നിന്ന് ബലമായി ഭർത്താവ് ബിജേഷ് വാങ്ങിയിരുന്നു. തുക തിരികെ നൽകാത്തതിനെ ചൊല്ലി തർക്കമുണ്ടായി. അനുമോൾ ബിജേഷിനെതിരെ വനിതാ സെല്ലിൽ നൽകിയ പരാതിയും കൊലയിലേക്ക് നയിച്ചു.

ബിജേഷ് മദ്യപാനിയാണെന്നും കുടുംബം നോക്കുന്നില്ലെന്നും സാമ്പത്തിക ബാധ്യത അടക്കമുള്ള ആരോപണങ്ങൾ അനുമോളുടെ പരാതിയിലുണ്ടായിരുന്നു. തുടർന്ന് ഇരുവരെയും വിളിച്ചുവരുത്തി ചർച്ച നടത്തി. എന്നാൽ അനുമോളെ വേണ്ടെന്ന നിലപാടിലായിരുന്നു ഭർത്താവ് ബിജേഷ്. സ്‌കൂളിൽ പോയി തിരികെ വീട്ടിലെത്തിയ അനുമോളും ഭർത്താവും തമ്മിൽ സംഭവ ദിവസം തർക്കമുണ്ടായി. ഇവരുടെ അഞ്ച് വയസുകാരി മകൾ ഉറങ്ങിയശേഷമായിരുന്നു വഴക്ക്. തർക്കത്തിനൊടുവിൽ ഹാളിൽ കസേരയിലിരുന്ന അനുമോളെ പിന്നിൽ നിന്നും ഷാൾ കഴുത്തിൽ കുരുക്കി ശ്വാസം മുട്ടിച്ച് ബിജേഷ് കൊലപ്പെടുത്തുകയായിരുന്നു. ബോധം കെട്ട അനുമോളെ കസേരയോടെ നിലത്തേക്ക് വലിച്ചെറിഞ്ഞു. ഈ വീഴ്ചയിൽ തല തറയിലിടിച്ച് ക്ഷതമേറ്റു. ഇതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവവും മരണകാരണമായി.

തുടർന്ന് ബിജേഷ് അനുമോളെ മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. പിന്നാലെ അനുമോൾക്ക് നേരിയ ചലനമുണ്ടായി. തുടർന്ന് ബിജേഷ് വെള്ളം നൽകിയ ശേഷം വീണ്ടും ഷാൾ കൊണ്ട് മുറുക്കി ശ്വാസം മുട്ടിച്ച് മരണം ഉറപ്പുവരുത്തി. പിന്നീട് ആത്മഹത്യ എന്ന് വരുത്തി തീർക്കാനായി അനുവിന്റെ കൈ ഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചു. ഇതിനിടെ ബിജേഷ് ആത്മഹത്യയ്‌ക്കും ശ്രമിച്ചിരുന്നു. പിറ്റേ ദിവസം രാവിലെ മൃതദേഹം പുതപ്പിനുള്ളിൽ ഒളിപ്പിച്ചു. പിന്നാലെ വെങ്ങലൂർക്കടയിലെ തറവാട്ടിലെത്തി അനുമോളെ കാണാനില്ലെന്ന് തെറ്റിദ്ധരിപ്പിച്ചു. അനുവിന്റെ മാതാപിതാക്കളെയും വിവരം അറിയിച്ചിരുന്നു. പോലീസിൽ പരാതിയും നൽകി ബിജേഷ് തമിഴ്‌നാട്ടിലേക്ക് കടന്നു.

അഞ്ച് വയസുകാരി ഉറങ്ങി കിടന്ന വീട്ടിലെ അടുത്ത മുറിയിൽ മൃതദേഹം ഒളിപ്പിച്ച് സുഗന്ധ ദ്രവ്യം തളിച്ചും സാമ്പ്രാണി തിരി കത്തിച്ചുവെച്ചമാണ് ബിജേഷ് മുങ്ങിയത്. അനുമോൾ അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ സ്വകാര്യ സ്ഥാപനത്തിൽ പണയം വെച്ച് ലഭിച്ച തുകയുമായാണ് പ്രതി നാടുവിട്ടത്. തുടർന്ന് അഞ്ച് ദിവസം ഒളിവിൽ കഴിഞ്ഞതിന് പിന്നാലെയാണ് പോലീസിന്റെ വലയിലാകുന്നത്.

Tags: MurderIdukkiAnumol
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

Latest News

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies