ഭോപ്പാൽ : ചരടവും, സിന്ദൂരവും ധരിക്കരുതെന്ന് ക്രിസ്ത്യൻ സ്കൂൾ മാനേജ്മെന്റ് നിർദേശിച്ചെന്ന പരാതി അന്വേഷിക്കാൻ എത്തിയ മധ്യപ്രദേശ് സ്റ്റേറ്റ് കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് അധികൃതർ കണ്ടെത്തിയത് രാസലായനിയിൽ സൂക്ഷിച്ച ഭ്രൂണത്തെ . ബിനാ സിറ്റിയിലെ ഒരു മിഷനറി സ്കൂളിൽ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.
സ്കൂളിൽ ക്രിസ്ത്യൻ മതവിശ്വാസങ്ങൾ പിന്തുടരാൻ നിർബന്ധിതരാവുന്നുവെന്നാണ് വിദ്യാർഥികളുടെ പരാതി. സ്കൂളിൽ തിലകവും ചരടും ധരിക്കാൻ അധ്യാപകർ അനുവദിക്കുന്നില്ല. ഇവ ധരിച്ച വിദ്യാർത്ഥികൾ സസ്പെൻഷനിലാണെന്നു മറ്റ്, വിദ്യാർഥികൾ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സംസ്ഥാന ശിശു കമ്മീഷൻ അംഗങ്ങളായ ഓങ്കാർ സിംഗ്, ശിശുക്ഷേമ കമ്മീഷൻ അംഗം നിവേദിത ശർമ്മ എന്നിവർ ബിനായിലെ നിർമ്മൽ ജ്യോതി കോൺവെന്റ് സ്കൂളിൽ അപ്രതീക്ഷിത പരിശോധന നടത്തിയത് . പരിശോധനയ്ക്കിടെയാണ് കമ്മീഷൻ അംഗങ്ങൾ ബയോളജി ലാബിൽ രണ്ട് മാസം പ്രായമുള്ള ഭ്രൂണം കണ്ടെത്തിയത്. പ്ലാസ്റ്റിക് ഉപയോഗിച്ചുണ്ടാക്കിയ കൃത്രിമ ഭ്രൂണമാണിതെന്നായിരുന്നു ആദ്യം സ്കൂൾ ജീവനക്കാരുടെ വാദം.എന്നാൽ, എന്തിനാണ് ഇത് രാസലായനിയിൽ സൂക്ഷിച്ചതെന്ന ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല .ഇത് വളരെക്കാലമായി ഉണ്ടായിരുന്നു, മുൻ പ്രിൻസിപ്പൽമാർ കൊണ്ടുവന്നിരിക്കാമെന്നാണ് ചില സ്കൂൾ ജീവനക്കാർ പറഞ്ഞത് .
സ്കൂളുകളിലെ ലബോറട്ടറിയിൽ പോലും ഇവ സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ് . ഇപ്പോൾ ആശുപത്രികളിൽ പോലും പ്രദർശനത്തിന് ഭ്രൂണം വയ്ക്കാറില്ല. ലബോറട്ടറിയിൽ സൂക്ഷിക്കുന്നതിനുള്ള അനുമതി കത്ത് ഹാജരാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടുമില്ല- ശിശുക്ഷേമ കമ്മീഷൻ അംഗം നിവേദിത ശർമ്മ പറഞ്ഞു. വിശദ പരിശോധനകൾക്കായി ഭ്രൂണം സീൽ ചെയ്ത് പോലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി
ക്രിസ്ത്യൻ ആചാരങ്ങൾ പാലിക്കാൻ വിസമ്മതിച്ചതിന് സ്കൂളിലെ ഒരു വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്യുകയും അധിക ഫീസ് ഈടാക്കുകയും ചെയ്തതായി ശിശുക്ഷേമ കമ്മീഷൻ (സിഡബ്ല്യുസി) അംഗങ്ങൾക്ക് പരാതി ലഭിച്ചതായി മധ്യപ്രദേശ് ചൈൽഡ് കമ്മീഷൻ അംഗം ഓങ്കാർ സിംഗ് പറഞ്ഞു. ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിച്ച വിദ്യാർത്ഥികളെ അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നും അച്ചടക്കമില്ലാത്ത പെരുമാറ്റം ഉണ്ടെന്നും ആരോപിച്ച് സസ്പെൻഡ് ചെയ്തു. പരീക്ഷ എഴുതാനും അനുവദിച്ചില്ല . സ്കൂളിൽ നിന്ന് മതപരിവർത്തനത്തിനുള്ള ഗ്രന്ധങ്ങൾ കണ്ടെത്തിയതായും അധികൃതർ പറഞ്ഞു.
സ്കൂളിലെ അധ്യാപകരായ ഡൊമിങ്ക , സിസ്റ്റർ ഗ്രേസ് എന്നിവരാണ് ക്രിസ്ത്യൻ ആചാരങ്ങൾ പിന്തുടരാൻ നിർബന്ധിക്കുന്നത് . മാത്രമല്ല ഉച്ചഭക്ഷണത്തിന് മുമ്പ് ക്രിസ്ത്യൻ പ്രാർത്ഥന ചൊല്ലാൻ തങ്ങളെ നിർബന്ധിച്ചതായും വിദ്യാർത്ഥികൾ പറഞ്ഞു.
Comments