ന്യുഡൽഹി: ബ്രഹ്‌മപുരം വിഷയത്തിൽ മുഖ്യമന്ത്രിയാണ് ഉത്തരവാദിയെന്നും കോൺഗ്രസ് നേതാവ് എൻ. വേണുഗോപാലിനും വിഷയത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ രൂക്ഷ വിമർശനമുന്നയിച്ചു. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കരാറിൽ സിപിഎമ്മിനും മുഖ്യമന്ത്രിയ്‌ക്കും കോൺഗ്രസ്സിനും പങ്കുണ്ടെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജിവ് ചന്ദ്രശേഖർ പറഞ്ഞു. സിപിഎം നേതാവിന്റെ ബന്ധുവിന്റെ കമ്പനിയായ സോണ്ട ഇന്റർനാഷണലിന് കരാർ നൽകിയതിൽ മുഖ്യമന്ത്രി ഇടപെട്ടെന്നും അതിന്റെ തെളിവുകൾ പുറത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി തന്നെ മുൻകൈയെടുത്താണ് ടെൻഡർ നടപടികൾ ലഘൂകരിച്ചതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇതു വഴി കൊച്ചിയിലെ ജനങ്ങളുടെ ദുരിതത്തിന് ഇതോടെ നേരിട്ട് മുഖ്യമന്ത്രി ഉത്തരവാദിയായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ്സിനും ഇതിൽ നിന്ന് ഒഴിഞ്ഞു മാറാകാനില്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റകൃത്യത്തിൽ കോൺഗ്രസും സിപിഎമ്മും പങ്കാളിയാണെന്നും കോൺഗ്രസ് നേതാവ് വേണുഗോപാലിന്റെ ബന്ധു അസോസിയേറ്റ് ആയ കമ്പനിക്കാണ് സോണ്ട ഇന്റർനാഷണൽ ഉപകരാർ നൽകിയിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ 7 പതിറ്റാണ്ടായി രണ്ട് പാർട്ടികളും കേരളത്തിലെ ജനങ്ങളെ പരാജയപ്പെടുത്തുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇതെല്ലാം എന്നും കേന്ദ്ര മന്ത്രി ആരോപിച്ചു.
ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കരാർ സിപിഎം നേതാവിന്റെ ബന്ധുവിന്റെ കമ്പനിയായ സോണ്ട ഇന്റർനാഷണലിന് നൽകിയതിൽ കേരളത്തിന്റെ മുഖ്യമന്ത്രി ഇടപെട്ടതിന്റെ തെളിവുകൾ പുറത്തായിരിക്കുന്നു!
മുഖ്യമന്ത്രി തന്നെ മുൻകൈയെടുത്ത് ടെൻഡർ നടപടികൾ ലഘൂകരിച്ചത് വഴി കൊച്ചിയിലെ ജനങ്ങളുടെ ദുരിതത്തിന് ഇതോടെ… pic.twitter.com/m58ygn2cLt
— Rajeev Chandrasekhar 🇮🇳 (@Rajeev_GoI) April 10, 2023
Comments