ലക്നൗ: കള്ളപ്പണം വെളുപ്പിക്കൽ കേസിലെ മുഖ്യ പ്രതിയായ മുഖ്താർ അൻസാരിയെ സിബിഐ കോടതിയിൽ ഹാജരാക്കി. കേസ് ഏപ്രിൽ 19-ന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. വാദം കേൾക്കുന്നതിനായി മുഖ്താർ അൻസാരിയെ കനത്ത പോലീസ് സന്നാഹത്തോടെയാണ് കോടതിയിലെത്തിച്ചത്.
മുൻ എംഎൽഎയായ മുഖ്തർ അൻസാരി തന്റെ സ്വാധീനം ഉപയോഗിച്ച് സർക്കാർ ഭൂമി തട്ടിയെടുക്കുകയും കർഷകരുടെ സ്വത്തുക്കൾ കുറഞ്ഞ നിരക്കിൽ കൈക്കലാക്കുകയും ചെയ്തതാണ് കേസ്. ഗാസിപൂരിലും ഉറായിയിലും കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ മുഖ്താർ തന്റെ മകൻ എംഎൽഎ അബ്ബാസ് അൻസാരിയുടെ പേരിൽ വാങ്ങിയാതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
അന്വേഷണത്തിനിടെ മുഖ്താർ അൻസാരിയുടെ കുടുംബാംഗങ്ങളെയും ഇഡി ചോദ്യം ചെയ്തിരുന്നു. മുഖ്താർ അൻസാരിക്കും ഭാര്യയ്ക്കും എതിരെയുള്ള തെളിവുകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 2021-ലാണ് മുഖ്താറിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തത്.
Comments