തിരുനെൽവേലി : തുരങ്കത്തിൽ നിറയെ വെള്ളമാണെന്നും മുന്നോട്ടു പോകാൻ കഴിയില്ലെന്നുമുളള പൊതുജനങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ച് തുരങ്കം കടക്കാൻ ശ്രമിക്കുന്നതിനിടെ സർക്കാർ ബസ് വെള്ളക്കെട്ടിൽ കുടുങ്ങി. നാട്ടുകാർ ബസ് ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുന്നതുൾപ്പെടെയുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
തമിഴ്‌നാട് സർക്കാർ ബസ് റയിൽവേ മേൽപ്പാലത്തിന്റെ അടിയിലെ തുരങ്കം മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോൾ കുടയും പിടിച്ച ഒരാൾ തുരങ്കം കടക്കരുതെന്ന് മുന്നറിയിപ്പ് നൽകുന്നതാണ് വീഡിയോയിലുള്ളത്. എന്നാൽ, ബസ് ഡ്രൈവർ ഇത് അവഗണിച്ചു കൊണ്ട് അശ്രദ്ധമായി ടണൽ മുറിച്ചുകടക്കാൻ ശ്രമിച്ചു.
ആ പ്രദേശത്ത് കനത്ത മഴ പെയ്തതിനാൽ തുരങ്കത്തിൽ നാലടിയിലധികം വെള്ളമുണ്ടായിരുന്നു. അതുകൊണ്ട് ബസ് തുരങ്കത്തിന്റെ മധ്യത്തിൽ എത്തിയപ്പോൾ മഴവെള്ളത്തിൽ കുടുങ്ങി. തിരുനെൽവേലി ജില്ലയിലെ വള്ളിയൂരിലാണ് സംഭവം. ഒടുവിൽ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി യാത്രക്കാരെ ബസിൽ നിന്ന് രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തെത്തിച്ചു.
ஜனம் சொன்னா கேட்கனும் ! இல்லன்னா இப்படித்தான்
நெல்லை மாவட்டம் வள்ளியூர் ரயில்வே சுரங்கப்பாதைல நேத்து இடுப்பளவு மழைநீர் தேங்கிட்டு. அந்த வழி வந்த அரசு பஸ்ஸ போ வேண்டாம்னு பொதுஜனம் எச்சரிக்கை கொடுத்தும், கேட்காம 65 பயணிகளுடன் நடுப் பாலத்தில் பஸ் சிக்கிட்டு…. pic.twitter.com/nnLBckN8ED
— Nellai Nagarajan (@pt_nagarajan) May 15, 2024
പലരും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും പൊതുജനം പറയുന്നത് കേട്ടില്ലെങ്കിൽ ഇതാണ് അവസ്ഥ എന്ന് തമാശ രൂപേണ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ സംഭവത്തിൽ സർക്കാർ ബസ് ഡ്രൈവർ ശശികുമാറിനെ സസ്‌പെൻഡ് ചെയ്യാൻ നാഗർകോവിൽ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ജനറൽ മാനേജർ മെർലിൻ ജയന്തി ഉത്തരവിട്ടതായി റിപ്പോർട്ടുണ്ട്.
ചെന്നൈയിൽ നിന്ന് ദക്ഷിണ ജില്ലകളിലേക്ക് ദീർഘദൂര ബസുകൾ ഓടിക്കുന്ന ഡ്രൈവർമാർ ശ്രദ്ധാപൂർവം വാഹനമോടിക്കുവാനുള്ള നിർദേശങ്ങൾ തമിഴ്‌നാട് സർക്കാർ റാപ്പിഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പുറപ്പെടുവിച്ചിട്ടുണ്ട്.















