ന്യൂഡൽഹി : 2027- ഓടെ ഇന്ത്യ ലോകത്തിലെ 3ാം മത്തെ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ.
ഇന്ത്യ-ഫ്രാൻസ് ബിസ്സിനസ് സമ്മേളനത്തിൽ ഫ്രാൻസിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത്‌സംസാരിക്കുകയായിരുന്നു മന്ത്രി.
ഇപ്പോൾ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി വളർന്ന് കൊണ്ടിരിക്കുകയാണെന്നും 2027-28 ആവുമ്പോഴേക്കും നമ്മുടെ രാജ്യം ലോകത്തിലെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി മാറുമെന്നും അദേഹം ചൂണ്ടിക്കാട്ടി. ഇന്ന് ഇന്ത്യക്ക് 3.5 ട്രില്യൺ ഡോളറിന്റെ സമ്പദ് വ്യവസ്ഥാണുളളത്. ഇന്ത്യ 100ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന 2047ൽ 30-35 ട്രില്യൺ ഡോളറിന്റെ സമ്പദ് വ്യവസ്ഥയായി രാജ്യം വളരുമെന്നും. ഗോയൽ വ്യക്തമാക്കി.കഴിഞ്ഞവർഷം 676 ബില്യൺ യുഎസ് ഡോളറായിരുന്നു കയറ്റുമതിയെന്നും, സ്വാതന്ത്ര്യത്തിന്റെ 75ാം വർഷത്തിൽ രാജ്യം കയറ്റുമതിയിൽ 750 ബില്യൺ ഡോളറിന്റെ നേട്ടമാണ് കൈവരിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
‘ഇന്ത്യ ഫ്രാൻസുമായുളള ബന്ധത്തെ വിലമതിക്കുന്നു. ഫ്രാൻസുമായുളള പങ്കാളിത്തം പുതിയൊരു വളർച്ചയിലേക്ക് രാജ്യത്തെ നയിക്കുമെന്നും. ഇരു രാജ്യങ്ങളും തമ്മിലുളള സൗഹ്യദം കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതായും. ഇരുരാജ്യങ്ങളും തമ്മിലുളള പങ്കാളിതത്തിൽ ഫ്രാൻസിലെ ഇന്ത്യൻ സമൂഹം മുഖ്യ പങ്ക് വഹിക്കുന്നതായും.ലോകത്തിലെ ഏറ്റവും വലിയ ജനപ്രിയ നേതാവായി നരേന്ദ്ര മോദി മാറിയെന്നും പീയുഷ് ഗോയൽ പറഞ്ഞു.
ഇന്ത്യയും ഫ്രാൻസുമായുളള സൗഹ്യദത്തിന്റെ 25ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത്.
Comments