സിപിഎം രണ്ടുകാലുകളും വെട്ടിക്കളഞ്ഞിട്ടും മുറികൂടുന്ന പോരാട്ടവീര്യം: നിയുക്ത രാജ്യസഭാംഗം സി സദാനന്ദൻ മാസ്റ്ററെ അറിയാം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎം രണ്ടുകാലുകളും വെട്ടിക്കളഞ്ഞിട്ടും മുറികൂടുന്ന പോരാട്ടവീര്യം: നിയുക്ത രാജ്യസഭാംഗം സി സദാനന്ദൻ മാസ്റ്ററെ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2025, 10:20 am IST
Facebook
Twitter
WhatsAppTelegram

കേരളത്തിലെ സിപിഐഎം അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് സി സദാനന്ദൻ മാസ്റ്റർ. 1994 ൽ കണ്ണൂർ ജില്ലയിലെ മട്ടന്നൂരിന് സമീപം വെച്ചാണ് സിപിഐഎം ഗുണ്ടകൾ സദാനന്ദൻ മാസ്റ്ററുടെ രണ്ട് കാലുകളും വെട്ടി മാറ്റിയത്. 1994 ജനുവരി 25ന് രാത്രി 8 30 ഓടെ ആയിരുന്നു അദ്ദേഹത്തെ സിപിഎം കാപാലികർ പതിയിരുന്ന് ആക്രമിച്ചത്. അന്ന് അദ്ദേഹത്തിന് കേവലം 27 വയസ്സായിരുന്നു പ്രായം.

1994 ഫെബ്രുവരി ആറിന് നടക്കേണ്ടിയിരുന്ന തന്റെ സഹോദരിയുടെ വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട് ചില ബന്ധുവീടുകൾ സന്ദർശിച്ച് മടങ്ങുകയായിരുന്നു മാസ്റ്റർ. ഇരുളിന്റെ മറവിൽ നിന്ന് പൊടുന്നനെ അദ്ദേഹത്തിന്റെ ദേഹത്തേക്ക് ചാടി വീണ ആ കാപാലിക സംഘം അദ്ദേഹത്തെ റോഡിലേക്ക് തള്ളിയിട്ടു. ആ ദൃശ്യം കണ്ടുകൊണ്ട് നിന്ന ആൾക്കൂട്ടത്തെ ഭയപ്പെടുത്താനായി നാടൻ ബോംബുകൾ എറിഞ്ഞു. എന്നിട്ടായിരുന്നു മാർക്സിസ്റ്റുകാർ മാസ്റ്ററുടെ കാൽ വെട്ടി മാറ്റിയത്. തിരക്കേറിയ അങ്ങാടിയിൽ വെട്ടേറ്റു കിടന്ന മാസ്റ്ററെ ഒരാളും ആശുപത്രിയിൽ എത്തിക്കാതിരിക്കാൻ അവിടെയുള്ള ജനങ്ങളെയും ഭീഷണിപ്പെടുത്തിയ ശേഷമാണ് മാർക്സിസ്റ്റ് ഗുണ്ടാസംഘം മടങ്ങിയത്. കുറെ സമയം കഴിഞ്ഞ് എത്തിച്ചേർന്ന പോലീസുകാരാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ഗുണ്ടാസംഘം മാസ്റ്ററുടെ ഇരുകാലുകളും വെട്ടികളയുമ്പോൾ അദ്ദേഹം ഒരു എൽ പി സ്കൂൾ അധ്യാപകനായിരുന്നു.

തികഞ്ഞ ഇടതുപക്ഷ പശ്ചാത്തലമുള്ള ഒരു കുടുംബത്തിൽ നിന്നാണ് സദാനന്ദൻ മാസ്റ്റർ വരുന്നത്. അദ്ദേഹത്തിന്റെ അച്ഛൻ കുഞ്ഞിരാമൻ നമ്പ്യാർ ഒരു ഇടതുപക്ഷ അനുഭാവിയും ജേഷ്ഠ സഹോദരൻ സിപിഐഎം പ്രവർത്തകനുമായിരുന്നു.തന്റെ ബിരുദ പഠനകാലത്ത് അന്നത്തെ പല കേരളീയ യുവാക്കൾക്കും സംഭവിച്ചതുപോലെ കമ്മ്യൂണിസ്റ്റ് ആശയ ലോകത്തേക്ക് സദാനന്ദൻ മാസ്റ്ററും വഴിതെറ്റി എത്തിയിരുന്നു. എന്നാൽ ആ സമയത്തും ഭാരതത്തിനു ചേർന്നത് ആർഎസ്എസിന്റെ സാംസ്കാരിക ദേശീയതയാണ് എന്ന ഉറച്ച ബോധ്യം സദാനന്ദൻ മാസ്റ്റർക്ക് ഉണ്ടായിരുന്നു. എന്നാൽ ആ കാലത്ത് മഹാകവി അക്കിത്തിന്റെ ഭാരത ദർശനങ്ങൾ എന്ന കവിത മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിച്ചു. തുടർന്ന് ഭാരതീയമായ നിരവധി ദർശനങ്ങൾ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തതിന്റെ ഫലമായി മാർക്സിസ്റ്റ് ആശയപരിസരം വിട്ട് ദേശീയതയുടെ പാതയിലേക്ക് അദ്ദേഹം വരികയായിരുന്നു.

തങ്ങളുടെ വഴിയിൽനിന്ന് മാറി സഞ്ചരിച്ച സദാനന്ദൻ മാസ്റ്റർ, തന്റെ ഉജ്ജ്വലമായ വ്യക്തിപ്രഭാവം കൊണ്ട് കൂത്തുപറമ്പ് മട്ടന്നൂർ പ്രദേശങ്ങളിൽ ദേശീയതയുടെ പക്ഷത്തേക്ക് ധാരാളം ആളുകളെ ആകർഷിക്കുന്നു എന്ന് മനസ്സിലാക്കിയതിനാലാണ് അദ്ദേഹത്തെ ആക്രമിക്കുവാൻ സിപിഐഎം തയ്യാറായത്.

1999 മുതൽ തൃശ്ശൂർ ജില്ലയിലെ പേരാമംഗലം ശ്രീ ദുർഗാവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ അധ്യാപകനായിരുന്നു സദാനന്ദൻ മാസ്റ്റർ. അദ്ദേഹത്തിന്റെ ധർമ്മപത്നി റാണിയും അധ്യാപികയാണ്.നാഷണൽ ടീച്ചേഴ്സ് യൂണിയൻ കേരള സംസ്ഥാന ഭാരവാഹിയും ആ സംഘടനയുടെ മുഖപത്രമായ ദേശീയ അധ്യാപക വാർത്തയുടെ എഡിറ്ററും ആയിരുന്നു സദാനന്ദൻ മാസ്റ്റർ. ഭാരതീയ വിചാര കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു.പലതവണ അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. നിലവിൽ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് ആണ്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഇന്നലെ സദാനന്ദൻ മാസ്റ്റർ കണ്ണൂർ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു

സി സദാനന്ദൻ മാസ്റ്ററെ വധിക്കാൻ ശ്രമിച്ച കേസിൽ വിചാരണ കോടതി കുറ്റക്കാരൻ എന്ന് കണ്ടെത്തിയ സിപിഎം കാരായ എട്ടു പ്രതികളുടെയും ശിക്ഷ ഹൈക്കോടതി ഫെബ്രുവരിയിൽ ശരി വച്ചിരുന്നു. കൃത്യം നടന്ന 31 വർഷത്തിനുശേഷമാണ് ഈ വിധി ഉണ്ടായത്.ഏഴുവർഷം കഠിനതടവും 5000 രൂപ വീതം പിഴയുമാണ് ശിക്ഷയായി വിധിച്ചത്. കുറ്റകൃത്യത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ ഏഴുവർഷം തടവു ശിക്ഷ കുറഞ്ഞു പോയെന്നും കോടതി പറഞ്ഞു.രണ്ട് കാലുകളും ഛേദിക്കപ്പെട്ട സദാനന്ദൻ മാസ്റ്റർക്ക് നഷ്ടപരിഹാരം വർദ്ധിപ്പിച്ചു നൽകേണ്ടത് ഉചിതമാണെന്നും കോടതി പറഞ്ഞിരുന്നു.

Tags: nominated to Rajya SabhaSadanandan MasterFEATURED2
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies