സിപിഎം രണ്ടുകാലുകളും വെട്ടിക്കളഞ്ഞിട്ടും മുറികൂടുന്ന പോരാട്ടവീര്യം: നിയുക്ത രാജ്യസഭാംഗം സി സദാനന്ദൻ മാസ്റ്ററെ അറിയാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎം രണ്ടുകാലുകളും വെട്ടിക്കളഞ്ഞിട്ടും മുറികൂടുന്ന പോരാട്ടവീര്യം: നിയുക്ത രാജ്യസഭാംഗം സി സദാനന്ദൻ മാസ്റ്ററെ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2025, 10:20 am IST
FacebookTwitterWhatsAppTelegram

കേരളത്തിലെ സിപിഐഎം അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് സി സദാനന്ദൻ മാസ്റ്റർ. 1994 ൽ കണ്ണൂർ ജില്ലയിലെ മട്ടന്നൂരിന് സമീപം വെച്ചാണ് സിപിഐഎം ഗുണ്ടകൾ സദാനന്ദൻ മാസ്റ്ററുടെ രണ്ട് കാലുകളും വെട്ടി മാറ്റിയത്. 1994 ജനുവരി 25ന് രാത്രി 8 30 ഓടെ ആയിരുന്നു അദ്ദേഹത്തെ സിപിഎം കാപാലികർ പതിയിരുന്ന് ആക്രമിച്ചത്. അന്ന് അദ്ദേഹത്തിന് കേവലം 27 വയസ്സായിരുന്നു പ്രായം.

1994 ഫെബ്രുവരി ആറിന് നടക്കേണ്ടിയിരുന്ന തന്റെ സഹോദരിയുടെ വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട് ചില ബന്ധുവീടുകൾ സന്ദർശിച്ച് മടങ്ങുകയായിരുന്നു മാസ്റ്റർ. ഇരുളിന്റെ മറവിൽ നിന്ന് പൊടുന്നനെ അദ്ദേഹത്തിന്റെ ദേഹത്തേക്ക് ചാടി വീണ ആ കാപാലിക സംഘം അദ്ദേഹത്തെ റോഡിലേക്ക് തള്ളിയിട്ടു. ആ ദൃശ്യം കണ്ടുകൊണ്ട് നിന്ന ആൾക്കൂട്ടത്തെ ഭയപ്പെടുത്താനായി നാടൻ ബോംബുകൾ എറിഞ്ഞു. എന്നിട്ടായിരുന്നു മാർക്സിസ്റ്റുകാർ മാസ്റ്ററുടെ കാൽ വെട്ടി മാറ്റിയത്. തിരക്കേറിയ അങ്ങാടിയിൽ വെട്ടേറ്റു കിടന്ന മാസ്റ്ററെ ഒരാളും ആശുപത്രിയിൽ എത്തിക്കാതിരിക്കാൻ അവിടെയുള്ള ജനങ്ങളെയും ഭീഷണിപ്പെടുത്തിയ ശേഷമാണ് മാർക്സിസ്റ്റ് ഗുണ്ടാസംഘം മടങ്ങിയത്. കുറെ സമയം കഴിഞ്ഞ് എത്തിച്ചേർന്ന പോലീസുകാരാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ഗുണ്ടാസംഘം മാസ്റ്ററുടെ ഇരുകാലുകളും വെട്ടികളയുമ്പോൾ അദ്ദേഹം ഒരു എൽ പി സ്കൂൾ അധ്യാപകനായിരുന്നു.

തികഞ്ഞ ഇടതുപക്ഷ പശ്ചാത്തലമുള്ള ഒരു കുടുംബത്തിൽ നിന്നാണ് സദാനന്ദൻ മാസ്റ്റർ വരുന്നത്. അദ്ദേഹത്തിന്റെ അച്ഛൻ കുഞ്ഞിരാമൻ നമ്പ്യാർ ഒരു ഇടതുപക്ഷ അനുഭാവിയും ജേഷ്ഠ സഹോദരൻ സിപിഐഎം പ്രവർത്തകനുമായിരുന്നു.തന്റെ ബിരുദ പഠനകാലത്ത് അന്നത്തെ പല കേരളീയ യുവാക്കൾക്കും സംഭവിച്ചതുപോലെ കമ്മ്യൂണിസ്റ്റ് ആശയ ലോകത്തേക്ക് സദാനന്ദൻ മാസ്റ്ററും വഴിതെറ്റി എത്തിയിരുന്നു. എന്നാൽ ആ സമയത്തും ഭാരതത്തിനു ചേർന്നത് ആർഎസ്എസിന്റെ സാംസ്കാരിക ദേശീയതയാണ് എന്ന ഉറച്ച ബോധ്യം സദാനന്ദൻ മാസ്റ്റർക്ക് ഉണ്ടായിരുന്നു. എന്നാൽ ആ കാലത്ത് മഹാകവി അക്കിത്തിന്റെ ഭാരത ദർശനങ്ങൾ എന്ന കവിത മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വായിച്ചു. തുടർന്ന് ഭാരതീയമായ നിരവധി ദർശനങ്ങൾ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തതിന്റെ ഫലമായി മാർക്സിസ്റ്റ് ആശയപരിസരം വിട്ട് ദേശീയതയുടെ പാതയിലേക്ക് അദ്ദേഹം വരികയായിരുന്നു.

തങ്ങളുടെ വഴിയിൽനിന്ന് മാറി സഞ്ചരിച്ച സദാനന്ദൻ മാസ്റ്റർ, തന്റെ ഉജ്ജ്വലമായ വ്യക്തിപ്രഭാവം കൊണ്ട് കൂത്തുപറമ്പ് മട്ടന്നൂർ പ്രദേശങ്ങളിൽ ദേശീയതയുടെ പക്ഷത്തേക്ക് ധാരാളം ആളുകളെ ആകർഷിക്കുന്നു എന്ന് മനസ്സിലാക്കിയതിനാലാണ് അദ്ദേഹത്തെ ആക്രമിക്കുവാൻ സിപിഐഎം തയ്യാറായത്.

1999 മുതൽ തൃശ്ശൂർ ജില്ലയിലെ പേരാമംഗലം ശ്രീ ദുർഗാവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ അധ്യാപകനായിരുന്നു സദാനന്ദൻ മാസ്റ്റർ. അദ്ദേഹത്തിന്റെ ധർമ്മപത്നി റാണിയും അധ്യാപികയാണ്.നാഷണൽ ടീച്ചേഴ്സ് യൂണിയൻ കേരള സംസ്ഥാന ഭാരവാഹിയും ആ സംഘടനയുടെ മുഖപത്രമായ ദേശീയ അധ്യാപക വാർത്തയുടെ എഡിറ്ററും ആയിരുന്നു സദാനന്ദൻ മാസ്റ്റർ. ഭാരതീയ വിചാര കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു.പലതവണ അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. നിലവിൽ ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് ആണ്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഇന്നലെ സദാനന്ദൻ മാസ്റ്റർ കണ്ണൂർ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു

സി സദാനന്ദൻ മാസ്റ്ററെ വധിക്കാൻ ശ്രമിച്ച കേസിൽ വിചാരണ കോടതി കുറ്റക്കാരൻ എന്ന് കണ്ടെത്തിയ സിപിഎം കാരായ എട്ടു പ്രതികളുടെയും ശിക്ഷ ഹൈക്കോടതി ഫെബ്രുവരിയിൽ ശരി വച്ചിരുന്നു. കൃത്യം നടന്ന 31 വർഷത്തിനുശേഷമാണ് ഈ വിധി ഉണ്ടായത്.ഏഴുവർഷം കഠിനതടവും 5000 രൂപ വീതം പിഴയുമാണ് ശിക്ഷയായി വിധിച്ചത്. കുറ്റകൃത്യത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ ഏഴുവർഷം തടവു ശിക്ഷ കുറഞ്ഞു പോയെന്നും കോടതി പറഞ്ഞു.രണ്ട് കാലുകളും ഛേദിക്കപ്പെട്ട സദാനന്ദൻ മാസ്റ്റർക്ക് നഷ്ടപരിഹാരം വർദ്ധിപ്പിച്ചു നൽകേണ്ടത് ഉചിതമാണെന്നും കോടതി പറഞ്ഞിരുന്നു.

Tags: Sadanandan MasterFEATURED2nominated to Rajya Sabha
ShareTweetSendShare

More News from this section

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies