എറണാകുളം: കൊച്ചിയിലെ റോഡുകൾ ബ്രഹ്‌മപുരത്തിന് സമാനമാണെന്ന് ഹൈക്കോടതി. ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച കേസ് പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പരാമർശം. എസ്.വി ഭാട്ടിയാണ് ഉദാഹരണം ചൂണ്ടിക്കാണിച്ച് വിമർശനം ഉന്നയിച്ചത്.
റോഡിലെ മാലിന്യക്കൂമ്പാരം കണ്ടില്ലെങ്കിൽ ജില്ലാ കലക്ടറും തന്നോടൊപ്പം വന്നോളൂ തന്റെ വീടിന് സമീപവും കലക്ടറുടെ ബംഗ്ലാവിനടുത്തും മാലിന്യമുണ്ടെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. റോഡുകളിലെ മാലിന്യ കൂമ്പാരമാക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. ബ്രഹ്‌മപുരത്തെ തീപിടിത്തത്തിൽ അന്വേഷണം തുടരുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
സംസ്ഥാനത്തെ മാലിന്യ സംസ്‌കരണം സംബന്ധിച്ച് തൽസ്ഥിതി റിപ്പോർട്ട് നൽകാൻ തദ്ദേശ സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശിച്ചു.
Comments