ന്യൂഡൽഹി: ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ എത്തുന്നത് റഷ്യയിൽ നിന്ന്. ഫെബ്രുവരിയ്ക്കും ഏപ്രിലിനും ഇടയിലാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തത്. ഇതോടെ 27 ബില്യൺ ഡോളറായി റഷ്യൻ എണ്ണയുടെ ഇറക്കുമതി ഉയർന്നിരിക്കുകയാണ്.
എണ്ണയുടെ പാശ്ചാത്യ വില ബാരലിന് 60 ഡോളറായിരുന്ന സാഹചര്യത്തിലാണ് റഷ്യ ഏറ്റവും കൂടുതൽ എണ്ണ ഇന്ത്യയിലേക്ക് നൽകിയത്. ഫെബ്രുവരിയിൽ റഷ്യയിൽ നിന്നുള്ള എണ്ണയുടെ ഇറക്കുമതി 3.35 ബില്യൺ ഡോളറായിരുന്നു. സൗദി അറേബ്യ 2.30 ബില്യൺ ഡോളറും ഇറാഖ് 2.03 ബില്യൺ ഡോളറുമാണ് ഇറക്കുമതി ചെയ്തത്.
സൗദി അറേബ്യ, യുഎഇ, യുഎസ്, കുവൈറ്റ് എന്നീ രാജ്യങ്ങളാണ് ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾ. ഈ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ പ്രധാനമായും എണ്ണ ഇറക്കുമതി ചെയ്യുന്നത്. സൗദി അറേബ്യ 26.8 ഡോളറും യുഎഇ 15.6 ബില്യൺ ഡോളറും യുഎസ് 10.05 ബില്യൺ ഡോളറും കുവൈറ്റ് 7.59 ബില്യൺ ഡോളറുമാണ് ഇറക്കുമതി ചെയ്തത്. എന്നാൽ ഫെബ്രുവരിയിൽ 3.35 ബില്യൺ ഡോളറിന്റെ എണ്ണ കയറ്റുമതി ചെയ്തതോടെ റഷ്യ ഒന്നാം സ്ഥാനത്തെത്തി.
Comments