ഇുക്കി: മൂന്നാർ കല്ലാർ എസ്റ്റേറ്റ് മേഖലയിൽ കടുവയിറങ്ങി. എസ്റ്റേറ്റിൽ നിന്നും മൂന്നാറിലേക്കുള്ള യാത്രാ മദ്ധ്യേ ജീപ്പ് ഡ്രൈവറും തൊഴിലാളികളുമാണ് കടുവയെ കണ്ടത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
രണ്ട് കടുവകളെ കണ്ടതായാണ് ദൃക്സാക്ഷികൾ പറയുന്നത്. മുൻപ് പ്രദേശത്ത് നിന്നും കടുവയെ പിടികൂടിയിരുന്നു. എന്നാൽ ഇതിന് ശേഷവും കന്നുകാലികൾ ചാകുന്ന സ്ഥിതിയായിരുന്നു പ്രദേശത്ത് ഉണ്ടായിരുന്നത്. തോട്ടം തൊഴിലാളികൾ താമസിയ്ക്കുന്ന ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം ഉണ്ടായതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്.
അതേസമയം ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം ഉണ്ടായി. പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വിലക്ക് മൗണ്ട് ഫോർട്ട്് സ്കൂളിന് സമീപമെത്തിയ കാട്ടാനക്കൂട്ടം വീടിനോട് ചേർന്നുള്ള ഷെഡ് പൂർണമായും തകർത്തു. ആക്രമണത്തിൽ ആളപായമില്ല.
Comments