മലപ്പുറം: വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായ പശ്ചത്താലത്തിൽ നടപടികൾ ശക്തമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ.
ആക്രമണങ്ങൾ നടക്കുന്നത് ആദ്യമായിട്ടല്ല. ഇത്തരം ആക്രമണങ്ങൾ നടത്തിയിരുന്നത് വിദ്യാർത്ഥികളായിരുന്നുവെന്നതിനാൽ പലപ്പോഴും താക്കീത് നൽകിയും ചെറിയ രീതിയിൽ കേസെടുത്തും ഒഴിവാക്കുകയായിരുന്നു പതിവ്. എന്നാൽ വന്ദേ ഭാരതതിന് കല്ലേറിഞ്ഞ സംഭവം ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് റെയിൽ പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തി കടുത്ത നടപടി സ്വീകരിക്കുമെന്നും റെയിൽ വൃത്തങ്ങളും പോലീസും വ്യക്തമാക്കി.
താനൂർ, തിരൂർ, തിരുനാവായ മേഖലകളിലാണ് ഭൂരിഭാഗം കല്ലേറും നടക്കുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യസാമില്ലാതെയാണ് ആക്രമണങ്ങൾ നടക്കുന്നത്. ആക്രമണങ്ങളിൽ പരിക്കേറ്റവരുമുണ്ട്. ആക്രമണത്തിന് ശേഷം തൊട്ടടുത്തുള്ള സ്റ്റേഷനിൽ മാത്രമാണ് റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യമുള്ളത്. യാത്രക്കാർക്ക് അക്രമം നടന്ന സ്ഥലം കൃത്യമായി അറിയാനാവാത്തതും പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കുന്നുണ്ട്.
















Comments