നിയമ ഭേദഗതിയിൽ മാറ്റം ഉടൻ; ആശുപത്രി ആക്രമണങ്ങൾക്ക് കടുത്ത ശിക്ഷ; കൂടുതൽ സംരക്ഷണം ഉറപ്പു വരുത്തും
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

നിയമ ഭേദഗതിയിൽ മാറ്റം ഉടൻ; ആശുപത്രി ആക്രമണങ്ങൾക്ക് കടുത്ത ശിക്ഷ; കൂടുതൽ സംരക്ഷണം ഉറപ്പു വരുത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2023, 12:23 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: യുവ ഡോക്ടർ വന്ദനാദാസ് ഡ്യൂട്ടിക്കിടയിൽ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തിൽ അടിയന്തര ഭേദഗതിയ്‌ക്ക് തീരുമാനം. അക്രമികൾക്കെതിരായി കടുത്ത ശിക്ഷയ്‌ക്കുള്ള ഭേദഗതി ഓർഡിനൻസ് അടുത്ത മന്ത്രിസഭായോഗത്തിൽ തീരുമാനമാകും. പ്രധാന ആശുപത്രികളിൽ പോലീസ് ഔട്ട് പോസ്റ്റും സ്ഥാപിയ്‌ക്കും. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അന്തിമ തീരുമാനം.

മൂന്ന് മുതൽ പത്ത് വർഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ഈടാക്കുന്ന നിയമഭേദഗതിയാണ് ആലോചനയിൽ ഉള്ളത്. നിലവിൽ മൂന്ന് വർഷം വരെ തടവും 50,000 രൂപ പിഴയുമാണ് നിയമത്തിലുള്ളത്. ഇന്നലെ മുഖ്യമന്ത്രിയെ കണ്ട ഐഎംഎ, കെജിഒഎംഎ ഭാരവാഹികൾ ഉന്നയിച്ചിരുന്ന ആവശ്യങ്ങളും ഇതുതന്നെയായിരുന്നു. 2012-ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. നിലവിലെ നിയമത്തിൽ ആരോഗ്യസ്ഥാപനങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നീ നിർവചനങ്ങളിലും മാറ്റം വരുത്തും. ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവരുടെ ചർച്ചയ്‌ക്ക് ശേഷം ഭേദഗതി നിർദ്ദേശങ്ങൾ ഉടൻ സമർപ്പിയ്‌ക്കും. ആരോഗ്യ സർവകലാശാല, ഡോക്ടർമാരുടെയും വിദ്യാർ്ത്ഥികളുടെയും സംഘടനകൾ എന്നിവരുടെ നിർദേശങ്ങളും പരിഗണനയിലുണ്ട്.

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്‌ക്ക് ആരോഗ്യ, ആഭ്യന്തരവകുപ്പുകൽ സംയുക്ത നടപടി സ്വീകരിക്കുന്നതിനായി മുഖ്യമന്ത്രി നിർദ്ദേശം നൽകി. ആശുപത്രികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് സുരക്ഷ ശക്തിപ്പെടുത്തണം. മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ എന്നിവിടങ്ങളിലാണ് പോലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിയ്‌ക്കുക. എസ്‌ഐ, എഎസ്‌ഐ, സിപിഒ എന്നിവരെ ഡെപ്യൂട്ടേഷനിൽ നിയമിക്കും. മറ്റ് ആശുപത്രികളിൽ പോലീസ് സദാ നിരീക്ഷണം നടത്തും.

പ്രധാനമായും മാറ്റങ്ങൾ വരുത്തുന്നത്…

ക്ലോസ്ഡ് സർക്യൂട്ട് ക്യാമറ എല്ലാ ആശുപത്രികളിലും

ആശുപത്രികളിൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കണം

ആറ് മാസത്തിൽ ഒരിക്കൽ സുരക്ഷ ഓഡിറ്റ് നടത്തണം

ആരോഗ്യ, ആഭ്യന്തര വകുപ്പുകൾ ഇത് നിർവഹിക്കണം

സുരക്ഷാ സംവിധാനങ്ങൾക്ക് ജില്ലാ കളക്ടറുടെ മേൽനോട്ടം

സർക്കാർ ആശുപത്രികളിൽ രാത്രി അത്യാഹിത വിഭാഗങ്ങളിൽ രണ്ട് ഡോക്ടർമാരെ നിയമിക്കുന്നത് പരിശോധിയ്‌ക്കും

പ്രതികളെയും അക്രമ സ്വഭാവമുള്ളവരെയും കൊണ്ടുപോകുമ്പോൾ പോലീസ് സുരക്ഷ ഏർപ്പെടുത്തും

കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വ്ന്ദന ദാസിന്റെ പേര് നൽകും. ഇതിനായി ആരോഗ്യമന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.

 

Tags: DOCTORShospitalkerala
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

Latest News

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies