ബലാത്സംഗം ചെയ്ത് കൊന്നൊടുക്കിയത് 30 കുട്ടികളെ; ആരംഭിച്ചത് 18-ാം വയസിൽ; സീരിയൽ കില്ലറിന് ജീവപര്യന്തം തടവ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ബലാത്സംഗം ചെയ്ത് കൊന്നൊടുക്കിയത് 30 കുട്ടികളെ; ആരംഭിച്ചത് 18-ാം വയസിൽ; സീരിയൽ കില്ലറിന് ജീവപര്യന്തം തടവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2023, 05:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുപ്പതിലധികം കുരുന്നുകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സീരിയർ കില്ലറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് ഡൽഹി കോടതി. രവീന്ദർ കുമാർ എന്ന പ്രതി 2008 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ നടത്തിയ കൊലപാതക പരമ്പരകൾക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി 2008 മുതൽ 2015 വരെയുള്ള കാലത്താണ് കുറ്റകൃത്യം നടത്തിയതെന്ന് പ്രതി കോടതിയിൽ സമ്മതിച്ചിരുന്നു. ചില കുട്ടികളെ കൊലപ്പെടുത്തിയതിന് ശേഷമായിരുന്നു ഇയാൾ ബലാത്സംഗം (necrophilia) ചെയ്തിരുന്നത്. കഴിഞ്ഞ എട്ട് വർഷമായി തുടർന്ന കേസിന്റെ വിചാരണ പൂർത്തിയായതോടെ കഴിഞ്ഞ ശനിയാഴ്ചയാണ് കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്.

ഡൽഹിയിൽ കൂലിപ്പണിക്കാരനായിരുന്നു പ്രതി. ലഹരി അമിതമായി ഉപയോഗിച്ചിരുന്ന ഇയാൾ നീലച്ചിത്രങ്ങൾക്ക് അടിമയായിരുന്നു. ഓരോ തവണ അശ്ലീല ചിത്രങ്ങൾ കാണുമ്പോഴും പ്രതി കുട്ടികളെ തിരഞ്ഞുനടക്കും. വലയിൽ കുരുങ്ങുന്ന ഇരകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തും. 2008-ലായിരുന്നു ഇത്തരത്തിലുള്ള ആദ്യ കുറ്റകൃത്യം പ്രതി ചെയ്തത്. അന്ന് ഇയാൾക്ക് വെറും 18 വയസ് മാത്രമായിരുന്നു പ്രായം. തുടർന്നുള്ള ഏഴ് വർഷത്തോളം ഇയാൾ മുപ്പതിലധികം കുട്ടികളെ പൈശാചികമായി കൊല്ലപ്പെടുത്തി.

ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ നിന്നും ജോലി തേടി 2008ലാണ് രവീന്ദർ ഡൽഹിയിലെത്തുന്നത്. വീട്ടുജോലിക്കാരിയായ അമ്മയുടെയും പ്ലംബറായ അച്ഛന്റെയും മകനാണ് രവീന്ദർ. ഡൽഹിയിൽ എത്തിപ്പെട്ട കാലം മുതൽ ഇയാൾ മയക്കുമരുന്നിന് അടിമയായി. അന്തിയോളം ജോലിചെയ്ത് ക്ഷീണിച്ച് വരുന്ന ഇയാൾ റൂമിലെത്തി നീലച്ചിത്രങ്ങൾ കാണും. പാതിരാത്രിയാകുമ്പോൾ പ്രതിയുടെ ലൈംഗികവൈകൃതങ്ങൾ പരീക്ഷിക്കാൻ കുട്ടികളെ തേടിയിറങ്ങും.

ചിലപ്പോൾ അലഞ്ഞുനടന്ന് ഇയാൾ നാല്പത് കിലോമീറ്ററോളം ദൂരം വരെ കാൽനടയായി രാത്രി സഞ്ചരിക്കാറുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. തിരച്ചിലിനൊടുവിൽ ഏതെങ്കിലും തെരുവിൽ നിന്നും ഇരയെ കണ്ടുകിട്ടും. പത്ത് രൂപ നോട്ടോ ചോക്ലേറ്റോ കയ്യിൽ കൊടുത്ത് കുട്ടിയെ വശത്താക്കും. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തും. രവീന്ദറിന്റെ ഇരയായ ഏറ്റവും ചെറിയ കുട്ടിക്ക് ആറ് വയസായിരുന്നു പ്രായം. 12 വയസുള്ള കുട്ടിയെ ഉൾപ്പെടെ ഇയാൾ വലയിലാക്കിയിട്ടുണ്ട്.

പോലീസിന്റെയും നാട്ടുകാരുടെയും കയ്യിൽ അകപ്പെടാതിരിക്കാൻ ഒന്നിലധികം കുറ്റകൃത്യം ഒരേസ്ഥലത്ത് വച്ച് തന്നെ ചെയ്യുന്നത് പ്രതി ഒഴിവാക്കി. ഒരിക്കലും പിടിക്കപ്പെടാതെ പോകുന്നു എന്നുള്ളതായിരുന്നു കുറ്റം വീണ്ടുമാവർത്തിക്കാൻ രവീന്ദറിന് പ്രചോദനം നൽകിയത്. ബലാത്സംഗം ചെയ്ത ശേഷം കുട്ടികളെ വെറുതെ വിടണമെന്ന് താത്പര്യമുണ്ടെങ്കിലും പിന്നീട് ഈ കുട്ടികൾ കണ്ട് തിരിച്ചറിയുമോയെന്ന ഭയത്തിലായിരുന്നു ഇരകളെയെല്ലാം പ്രതി കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.

Tags: RapePocsoMurderSERIAL KILLERkids
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies