ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ ജി-20 അഴിമതി വിരുദ്ധ വർക്കിംഗ് ഗ്രൂപ്പിന്റെ രണ്ടാം യോഗം ഉത്തരാഖണ്ഡിലെ ഋഷികേശിൽ നരേന്ദ്ര നഗറിൽ തുടക്കമായി. 90-ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്. യോഗത്തിൽ ‘അന്താരാഷ്‌ട്ര അഴിമതി വിരുദ്ധ സംവിധാനം’ എന്ന വിഷയത്തിലാണ് പ്രതിനിധികൾ ചർച്ചകൾ നടത്തുക.
‘രണ്ടാം സമ്മേളനം ഉത്തരാഖണ്ഡിൽ നടക്കുന്നത് ഭാഗ്യമാണ്. ഇത് ദൈവത്തിന്റെ നാടാണ്, ഇവിടെ ഒരുപാട് സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ ഒരുപാട് ചർച്ചകൾ നടക്കും, യോഗത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ആശയങ്ങൾ അഴിമതിക്കെതിരായ പോരാട്ടത്തിൽ ലോകത്തിന് വഴി കാണിക്കും. ചർച്ചകൾക്ക് ശേഷം പുറത്തുവരുന്ന ആശയങ്ങൾ ലോകത്തെ നയിക്കും. കേന്ദ്ര പ്രതിരോധ-ടൂറിസം സഹമന്ത്രി അജയ് ഭട്ട് പറഞ്ഞു.
ഇന്ത്യ വസുധൈവ കുടുംബത്തിൽ വിശ്വസിക്കുന്നുവെന്നും ലോകത്തെ മുഴുവൻ ഒരു കുടുംബമായാണ് കാണുന്നതെന്നും ഭട്ട് ചൂണ്ടിക്കാട്ടി. ജി-20 യുടെ പ്രതിനിധികൾക്ക് ഉത്തരാഖണ്ഡിന്റെ സംസ്‌കാരം മനസ്സിലാക്കുന്നതിന് മതിയായ ക്രമീകരണങ്ങളും യോഗത്തിൽ ഒരുക്കിയിട്ടുണ്ട്.
Comments