കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടം; അന്വേഷണം ഇഴയുന്നു; അനഘയുടെ മൊഴിയെടുത്തിട്ടില്ല, തെളിവുകളെല്ലാം ലഭിച്ചിട്ടും പ്രതികളെ പിടികൂടാതെ പോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടം; അന്വേഷണം ഇഴയുന്നു; അനഘയുടെ മൊഴിയെടുത്തിട്ടില്ല, തെളിവുകളെല്ലാം ലഭിച്ചിട്ടും പ്രതികളെ പിടികൂടാതെ പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2023, 08:07 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടത്തിൽ തെളിവുകളെല്ലാം ലഭിച്ചിട്ടും പ്രതികളെ പിടികൂടാതെ പോലീസ്. മത്സരിക്കാതെ കൗൺസിലറാകാനൊരുങ്ങിയ വിശാഖിന് വേണ്ടി ഒഴിവാക്കപ്പെട്ട കൗൺസിലർ അനഘയുടെ മൊഴി പോലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ ആൾമാറാട്ടം നടന്നോ ഇല്ലയോ എന്നതാണ് പോലീസ് തെളിയിക്കേണ്ടത്. തിരഞ്ഞെടുപ്പിലൂടെ ജയിച്ചത് അനഘയാണെന്നതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നിട്ടും ഇപ്പോഴും കാട്ടാക്കട ക്രിസ്ത്യൻ കോളേജിലും കേരള സർവകലാശാലാ രജിസ്ട്രാറുടെ ഓഫീസിലുമായി കയറിയിറങ്ങുകയാണ് പോലീസ്.

പ്രായപരിധി കഴിഞ്ഞതിനാൽ വിശാഖിന് മത്സരിക്കാൻ കഴിയില്ലായിരുന്നു എന്നതിന്റെ രേഖകളും പോലീസിന് ലഭിച്ചുകഴിഞ്ഞു. ഇനി അറിയേണ്ടത് ജയിച്ച അനഘ എങ്ങനെയാണ് പട്ടികയിൽ നിന്ന് പുറത്തായെന്നും പകരം എങ്ങനെ വിശാഖ് കയറിക്കൂടി എന്നുമാണ്. മത്സരിക്കാതെ കൗൺസിലറാകാൻ പ്രയോഗിച്ചത് ഭീഷണിയാണോ സ്വാധീനമാണോ അതോ എല്ലാവരുടെയും അറിവോടെ തുടക്കം മുതൽ നടത്തിയ ആസൂത്രണമാണോ എന്നാണ് പോലീസ് കണ്ടത്തേണ്ടത്. അങ്ങനെയെങ്കിൽ ഇതിൽ ആർക്കെല്ലാം പങ്കുണ്ടാവും എന്നറിയാൻ അതിന് ആദ്യം സംസാരിക്കേണ്ടത് ജയിച്ചിട്ടും ഒഴിവാക്കപ്പെട്ട അനഘയോടാണ്.

എന്നാൽ കഴിഞ്ഞദിവസം വൈകുന്നേരം സർവകലാശാലാ രജിസ്ട്രാറുടെ ഓഫീസിലെത്തി പോലീസ് ചില രേഖകൾ ശേഖരിച്ചിരുന്നു. ഇപ്പോഴും അനഘയുടെ മൊഴിയെടുത്തിട്ടില്ല . രേഖകളെല്ലാം ഉള്ളതിനാൽ തിരഞ്ഞെടുപ്പിൽ ജയിച്ചത് താനല്ലെന്ന മൊഴി എന്തായാലും അനഘ നൽകാൻ സാധ്യതയില്ല. അങ്ങനെയാണെങ്കിൽ അടുത്ത നടപടി കേസിലെപ്രതികളുടെ അറസ്റ്റാണ്. ഇതിനാലാണ് മൊഴിയെടുക്കലിൽ പോലീസ് ഇഴയുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. ആൾമാറാട്ടക്കേസ് പരമാവധി നീട്ടിക്കൊണ്ടുപോകാനുള്ള സമ്മർദം പോലീസിനുണ്ടാകാം എന്നാണ് പറയപ്പെടുന്നത്.

അതേസമയം കേസിലെ ഒന്നാം പ്രതി ഡോ.ജി.ജെ.ഷൈജു കോൺഗ്രസിന്റെ അദ്ധ്യാപക സംഘടനാ നേതാവായതിനാൽ കേസ് ഒതുക്കിത്തീർക്കാൻ കോൺഗ്രസിൽ ഒരു വിഭാഗവും ശ്രമം തുടങ്ങിയെന്നാണ് പുറത്തുവരുന്ന മറ്റൊരു വിവരം. സംഭവത്തിൽ കെഎസ്‌യു പ്രവർത്തകർ യൂണിവേഴ്‌സിറ്റിയിലേക്ക് മാർച്ച് നടത്തിയിരുന്നു. എന്നാൽ മറ്റ് യുഡിഎഫ് അനുകൂല സംഘടനകളുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണമുണ്ടായിട്ടില്ല. കേസിൽ അന്വേഷണം ഇഴഞ്ഞിട്ടും പ്രതികരിക്കുന്നുമില്ല. യൂത്ത് കോൺഗ്രസും കോൺഗ്രസുമെല്ലാം ഇതൊരു വിദ്യാർഥി സംഘടനാ വിഷയം മാത്രമായി ലഘൂകരിക്കുകയുമാണ് ചെയ്യുന്നത്. കൂടാതെ കെപിസിടിഎ പ്രതിനിധിയായി സെനറ്റിലേക്ക് നാമനിർദേശപത്രിക നൽകിയ ഷൈജു കേസ് വന്നതോടെ പ്രചാരണരംഗത്തും സജീവമല്ല.

നേരത്തെ കോളേജ് പ്രിൻസിപ്പാൾ ഡോ.ജി.ജെ.ഷൈജുവിനെയും എസ്എഫ്‌ഐ നേതാവായ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി എ.വിശാഖിനെയും കോളേജ് മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തിരുന്നു. പ്രിൻസിപ്പാളിന്റെ ചുമതലയിൽ നിന്ന് ഡോ.ഷൈജുവിനെ നീക്കണമെന്ന കേരള യൂണിവേഴ്‌സിറ്റിയുടെ രേഖാമൂലമുള്ള നിർദ്ദേശം കോളേജ് മാനേജ്‌മെന്റിന് ലഭിച്ചതോടെയാണ് നടപടിയെടുത്തത്. ഷൈജുവിന് പകരം പ്രിൻസിപ്പൽ ഇൻ ചാർജ് ആയി നിയമിതനായ കൊമേഴ്‌സ് വിഭാഗം അദ്ധ്യാപകൻ ഡോ.എൻ.കെ.നിഷാദാണ് വിശാഖിനെ സസ്‌പെൻഡ് ചെയ്തത്.

Tags: Kattakkada Christian College
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies