കൊച്ചി : സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ വിപണി വില താങ്ങാനാകാതെ ജനങ്ങൾ. ബാഗിനും ബുക്കിനും പെൻസിൽ ബോക്സിനും വരെ കൊച്ചിയിൽ വൻ വില വർദ്ധനവാണ്. 20 ശതമാനം മുതൽ 30 ശതമാനം വരെയാണ് വിലക്കയറ്റം.
കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണ സ്കൂൾ വിപണി സജീവമല്ല. നിലവിൽ വിലക്കയറ്റം തന്നെയാണ് വില്ലൻ. 20 ശതമാനം മുതൽ 30 ശതമാനം വരെ വില കൂടിയതോടെ കുട്ടികൾക്കായി കഴിഞ്ഞ വർഷത്തെ സാധനങ്ങൾ പൊടി തട്ടിയെടുക്കുകയാണ് രക്ഷിതാക്കൾ.
കുട്ടികളെ ആകർഷിക്കാനുള്ള സാധനങ്ങൾ ഒക്കെ കടകളിൽ എത്തിയിട്ടുണ്ട്. പക്ഷേ വില വർദ്ധനവ് കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കി. ഇതിനിടയിൽ ചില സ്കൂളുകൾ നിർബന്ധപൂർവ്വം വലിയ വിലയിൽ സാധനങ്ങൾ അടിച്ചേൽപ്പിക്കുന്നതായും കച്ചവടക്കാർ ആക്ഷേപം ഉന്നയിക്കുന്നു. ഒട്ടും ഒഴിവാക്കാനാകാത്ത സാധനങ്ങൾ മാത്രം വാങ്ങി, മാറ്റുള്ളവ മുൻ വർഷത്തെ സ്കൂൾ ഉപകരണങ്ങൾ തന്നെ കുട്ടികൾക്ക് ഉപയോഗിക്കാൻ നൽകുകയാണ് രക്ഷിതാക്കൾ.
Comments