തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃതത്തിൽ എ.ഐ ക്യാമറ സ്ഥാപിക്കുന്നതിൽ നടക്കുന്ന അഴിമതിയെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ അമ്മായിയപ്പനും മരുമകനും ചേർന്നാണ് ഭരണം നടത്തുന്നത്. സി.പി.എമ്മിനുള്ളിൽ ഇപ്പോഴുള്ളത് വംശ വാഴ്ചയാണ്. എഐ ക്യാമറയെ എതിർക്കുന്നില്ല എന്നാൽ വികസനങ്ങളെയല്ലാം അഴിമതിക്കുള്ള മറയാക്കുകയാണ് സംസ്ഥാന സർക്കാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം നാളെ രാവിലെ 8 മണി മുതൽ എഐ ക്യാമറകൾ പ്രവർത്തന സജ്ജമാകും. എന്നാൽ ഇരുചക്രവാഹനങ്ങളിൽ കുട്ടികളെ കൊണ്ടുപോകുന്നതിൽ താത്കാലികമായി പിഴയിടാക്കില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. എന്നാൽ എഐ ക്യാമറയ്‌ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്ന് ബിജെപി അടക്കമുള്ള പ്രതിപക്ഷി പാർട്ടികൾ അറിയിച്ചു.
Comments