മലപ്പുറം: നാലു കിലോയോളം തൂക്കമുള്ള ഇരുതലമൂരിയുമായി ഹെൽത്ത് ഇൻസ്പെക്ടർ അടക്കം ഏഴുപേർ മലപ്പുറം പെരിന്തൽമണ്ണയിൽ പിടിയിൽ. പറവൂർ വടക്കും പുറം സ്വദേശി കള്ളംപറമ്പിൽ പ്രഷോബ്(36),തിരുപ്പൂർ സ്വദേശികളായ രാമു(42),ഈശ്വരൻ(52), വയനാട് വേങ്ങപ്പള്ളി സ്വദേശി കൊമ്പൻ വീട്ടിൽ നിസാമുദ്ദീൻ(40),പെരിന്തൽമണ്ണ തൂത സ്വദേശി കാട്ടുകണ്ടത്തിൽ മുഹമ്മദ് അഷറഫ്(44), കണ്ണൂർ തളിപ്പറമ്പ് സ്വദേശി പനക്കുന്നിൽ ഹംസ(53),കൊല്ലം തേവലക്കര സ്വദേശി പാലക്കൽ വീട്ടിൽ സുലൈമാൻകുഞ്ഞ് (50) എന്നിവരാണ് പിടിയിലായത്. ഇതിൽ മുഹമ്മദ് അഷറഫ് വളപട്ടണം ഹെൽത്ത് ഇൻപെക്ടറാണ്.
ഇരുതലമൂരി, വെള്ളിമൂങ്ങ, എന്നിവ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. മാനത്തുമംഗലം ജംഗ്ഷന് സമീപത്തുവെച്ച് ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇരുതലമൂരി. പ്രതികളേയും പാമ്പിനേയും തുടരന്വേഷണത്തിനായി കരുവാരക്കുണ്ട് വനം വകുപ്പ് അധികൃതർക്ക് കൈമാറി.
Comments